മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റിൽ
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്  മുൻ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റിൽ
Wednesday, December 13, 2017 2:04 PM IST
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പു കേസിൽ മുൻ പ്രസിഡന്‍റും സെക്രട്ടറിയും പിടിയിലായി. താലൂക്ക് സഹകരണബാങ്ക് മുൻ പ്രസിഡന്‍റ് മാവേലിക്കര മറ്റം വടക്ക് കോട്ടപ്പുറത്ത് വീട്ടിൽ വി. പ്രഭാകരൻപിള്ള(86), സെക്രട്ടറി തഴക്കര തൊമ്മൻപറന്പിൽ വീട്ടിൽ അന്നമ്മ മാത്യു(57) എന്നിവരെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണവിഭാഗം ഇന്നലെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2016 ഡിസംബറിലാണ് താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിൽ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജരായ ജ്യോതി മധു, കാഷ്യർ ബിന്ദു ജി. നായർ, കംപ്യൂട്ടർ ഓപ്പറേറ്റർ കുട്ടി സീമ ശിവം എന്നിവരെ സർവീസിൽനിന്നു നീക്കി. തഴക്കര ശാഖ മാനേജർ ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


ഇവർ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്. ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ചുള്ള കൃത്രിമം കാട്ടൽ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് പ്രതികൾക്കെതിരേ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
കേസിലെ നാലും അഞ്ചും പ്രതികളാണ് സെക്രട്ടറി അന്നമ്മ മാത്യുവും പ്രസിഡന്‍റ് പ്രഭാകരൻപിള്ളയും.

ആറു മുതൽ 15 വരെയുള്ള പ്രതികൾ ഭരണസമിതി അംഗങ്ങളും ഓഡിറ്റർമാരുമാണ്. പ്രഭാകരൻപിള്ളയെയും അന്നമ്മ മാത്യുവിനെയും മാവേലിക്കര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 27 വരെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവൂത്തർ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ വി. ജോഷി എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ അനിൽകുമാർ, സിപിഒ മാരായ വിനോദ് കുമാർ, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.