ജിഷവധം: അമീറുൾ ഇസ്‌ലാം കുറ്റക്കാരൻ; ശിക്ഷ ഇന്ന്
ജിഷവധം: അമീറുൾ ഇസ്‌ലാം  കുറ്റക്കാരൻ; ശിക്ഷ ഇന്ന്
Tuesday, December 12, 2017 2:52 PM IST
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ കുറുപ്പംപടി ജിഷ വധക്കേസിൽ ആസാം സ്വദേശിയായ പ്രതി അമീറുൾ ഇസ്‌ലാം (24) കുറ്റക്കാരൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്. പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും നിലപാടുകൂടി കേട്ടശേഷം ശിക്ഷ ഇന്നു പ്രഖ്യാപിക്കും.

ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേല്പിക്കൽ), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) വകുപ്പു കളിലെ കുറ്റങ്ങൾ പ്രതിയിൽ തെളിഞ്ഞു. എന്നാൽ തെളിവുനശിപ്പിക്കൽ, പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി.

കൊലയ്ക്ക് ഉപയോഗിച്ച കത്തി, പ്രതിയുടെ ചെരിപ്പ്, പ്രതിയുടെ കൈവിരലിലുണ്ടായ മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി, അയൽവാസി ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണു പ്രതിക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സഹായകമായത്.
ജിഷയുടെ ചുരിദാർ ടോപ്പിൽ കണ്ടെത്തിയ ഉമിനിരീൽനിന്നു വേർതിരിച്ച പ്രതിയുടെ ഡിഎൻഎ, നഖത്തിന് അടിയിൽനിന്നു വേർതിരിച്ചെടുത്ത പ്രതിയുടെ തൊലിയുടെ ഡിഎൻഎ, ചുരിദാർ സ്ലീവിലെ രക്തക്കറയിൽനിന്നു വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻഎ, ജിഷയുടെ വീടിന്‍റെ വാതിൽപ്പടിയിൽനിന്നു കണ്ടെത്തിയ ഡിഎൻഎ എന്നിവയിൽനിന്നു കുറ്റകൃത്യം നടത്തിയത് അമീറുൾ തന്നെയാണെന്നു വ്യക്തമാകുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.


പല്ലും നഖവും ഉപയോഗിച്ചു പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു സംശയതാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.

2016 ഏപ്രിൽ 28നു വൈകുന്നേരം 5.30നും ആറിനുമിടയിൽ പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കൊല നടന്നു 49-ാം ദിവസമാണു പെരുന്പാവൂരിലെ തൊഴിലാളിയായിരുന്ന പ്രതി അമീറുൾ ഇസ്‌ലാമിനെ കാഞ്ചീപുരത്തുനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.