ചെലവാക്കിയ 755 കോടിക്ക് അംഗീകാരത്തിനായി റെഗുലേറ്ററി കമ്മീഷനെ വൈദ്യുതി ബോർഡ് സമീപിച്ചു
Tuesday, December 12, 2017 2:19 PM IST
തിരുവനന്തപുരം: വിവിധയിനങ്ങളിൽ 755 കോടി രൂപ ചെലവാക്കിയതിന് അംഗീകാരം നൽകണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു. ഇന്നലെ നടന്ന വൈദ്യുതി റഗുലേറ്ററി സിറ്റിംഗിലാണ് 755 കോടി രൂപയുടെ ചെലവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

2013-14 സാന്പത്തിക വർഷം 951 കോടി രൂപ ചെലവാക്കിയപ്പോൾ 195 കോടി രൂപയ്ക്കു മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയത്.

2008 - 2009 -ൽ ജീവനക്കാരിൽ ഒരു വിഭാഗത്തിന്‍റെ ശന്പളത്തിന് അംഗീകാരം നൽകിയില്ലെന്നും വായ്പ, ഓവർ ഡ്രാഫ്റ്റ് എന്നീ ഇനങ്ങൾക്കുള്ള പലിശയ്ക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും വൈദ്യുതി ബോർഡ് വാദിച്ചു.2013-14 കാലയളവിൽ മികച്ച മഴ കിട്ടിയതിനാൽ 1200 കോടി രൂപയുടെ വൈദ്യുതി വില്പന നടത്തുകയുണ്ടായി.


അതിനാൽ വൈദ്യുതി ബോർഡിന് മികച്ച വരുമാനമുണ്ടായതിനാൽ അധികച്ചെലവ് അംഗീകരിക്കാനാകില്ലെന്ന് ഹൈടെൻഷൻ എക്സ്ട്രാ ഹൈടെൻഷൻ അസോസിയേഷൻ പ്രസിഡന്‍റ് സതീഷ് വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.