രക്ഷാപ്രവർത്തനത്തിലെ പോരായ്മ: രാജ്ഭവൻ മാർച്ച് ഇന്ന്
രക്ഷാപ്രവർത്തനത്തിലെ പോരായ്മ: രാജ്ഭവൻ മാർച്ച് ഇന്ന്
Sunday, December 10, 2017 3:24 PM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്നു രാജ്ഭവനിലേക്കു മാർച്ച് നടത്തും. ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര എന്നിവർ പ്രസംഗിക്കും. രാജ്ഭവൻ മാർച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽനിന്നു പ്രകടനം ആരംഭിക്കും.

ഓഖി ദുരന്തത്തിൽപ്പെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്.


മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ കഴിയാത്ത വിധം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. തുടർന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകൽ സമരം ഉൾപ്പെടെ നടത്താനും കഴിഞ്ഞ ദിവസം തിരുവനന്തപുരം അതിരൂപത ആസ്ഥാനത്തു വിളിച്ചു ചേർത്ത വൈദികരുടെയും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ദേവാലയങ്ങ ളി ൽ ഇന്നലെ പ്രാർഥനാ ദിനമായി ആചരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.