207 മത്സ്യത്തൊഴിലാളികൾകൂടി മടങ്ങിയെത്തി
207 മത്സ്യത്തൊഴിലാളികൾകൂടി മടങ്ങിയെത്തി
Sunday, December 10, 2017 3:24 PM IST
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു കടലിൽ അകപ്പെട്ടവരും ലക്ഷദ്വീപിൽ അഭയം തേടിയവരുമായ 207 മത്സ്യതൊഴിലാളികൾകൂടി ഇന്നലെ മടങ്ങിയെത്തി. മൂന്നു ബോട്ടുകൾ ഇന്നലെ പുലർച്ചെയും മറ്റുള്ളവ രാവിലെ 11നു ശേഷവുമാണു തോപ്പുംപടി ഹാർബറിൽ എത്തിച്ചേർന്നത്. മടങ്ങിയെത്തിയവരിൽ 27 പേർ തിരുവനന്തപുരം സ്വദേശികളും മറ്റുള്ളവർ തമിഴ്നാട്ടിലെ തുത്തൂർ സ്വദേശികളുമാണ്. തമിഴ്നാട്ടിൽനിന്നു റവന്യൂ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി ഇവരെ നാട്ടിലേക്കു യാത്രയാക്കി.

18 ബോട്ടുകളിലായാണു മത്സ്യതൊഴിലാളികൾ എത്തിയത്. ഇതിൽ 120 പേർ കടൽക്ഷോഭത്തെതുടർന്നു സ്വന്തം നിലയിലും അല്ലാതെയും ലക്ഷദ്വീപിൽ അഭയം തേടിയവരാണ്. കഴിഞ്ഞ ദിവസം 10 മത്സ്യബന്ധന ബോട്ടുകളിലായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇവരെ കൊച്ചിയിലേക്ക് അയയ്ക്കുകയായിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണവും ഇന്ധനവും 2,500 രൂപയും നൽകിയാണ് അഡ്മിനിസ്ട്രേഷൻ ഇവരെ യാത്രയാക്കിയത്. ലക്ഷദ്വീപിൽനിന്നെത്തിയവരിൽ 10 മലയാളികളുണ്ട്. ഇനി 30 പേർകൂടി അവിടെയുണ്ടെന്നാണു വിവരം. ഇവരെ കപ്പൽമാർഗമോ അല്ലെങ്കിൽ അവരുടെ തന്നെ മത്സ്യബന്ധന ബോട്ടുകളിലോ കൊച്ചിയിലെത്തിക്കും. കടൽക്ഷോഭത്തിൽ ഇവരുടെ ബോട്ടുകൾക്കു കേടുപാടു സംഭവിച്ചതിനാൽ അതു പരിഹരിക്കാനുള്ള പണികൾ നടത്തിവരികയാണ്. അതിനു ശേഷമേ ഇവരെ കൊച്ചിയിലെത്തിക്കുന്നതിൽ തീരുമാനമാകൂ.

ഇതോടെ കൊച്ചിയിൽ മടങ്ങിയെത്തിയ ബോട്ടുകളുടെ എണ്ണം 176 ആയി. 1891 മത്സ്യതൊഴിലാളികളും മടങ്ങിയെത്തിയിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്‍റെ കണക്കുപ്രകാരം ഇനി 14 ബോട്ടുകളാണു തിരികെ എത്താനുള്ളത്. എന്നാൽ, കണക്കിൽ ഉൾപ്പെടാത്ത മുപ്പതോളം ബോട്ടുകളെക്കുറിച്ച് ഇനിയും ഒരു വിവരവും ഇല്ല. ഫോണിലോ മറ്റു രീതിയിലോ ബന്ധപ്പെടാൻ കഴിയാത്ത ബോട്ടുകളാണിവ. ഈ ബോട്ടുകൾ കടൽക്ഷോഭത്തിൽ തകർന്നിട്ടുണ്ടാകുമോ അതോ മറ്റേതെങ്കിലും തീരങ്ങളിൽ അഭയം തേടിയിട്ടുണ്ടോയെന്ന ആശങ്കയിലാണു മത്സ്യത്തൊഴിലാളികൾ. മറ്റു തീരങ്ങളിൽ അഭയം തേടിയിട്ടുണ്ടെങ്കിൽ ഇതിനകം ഏതെങ്കിലും മാർഗം ബന്ധപ്പെടാൻ കഴിയുമായിരുന്നെന്നും അവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.