ഓഖി ദുരിതാശ്വാസ പ്രവർത്തനം പ്രഖ്യാപനങ്ങളിൽ മാത്രം: ചെന്നിത്തല
ഓഖി ദുരിതാശ്വാസ പ്രവർത്തനം പ്രഖ്യാപനങ്ങളിൽ മാത്രം: ചെന്നിത്തല
Sunday, December 10, 2017 3:04 PM IST
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവർത്തനം ഇപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൗജന്യ റേഷൻ വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മോശം അരിയാണ് നൽകുന്നതെന്ന് പലയിടത്തും പരാതിയുണ്ട്. തീരദേശത്ത് ഫുഡ്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിർദേശം പരിഗണിക്കാമെന്നു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ഇനിയും നടപ്പാക്കിട്ടില്ല.

തീരപ്രദേശത്തെ കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്ക് 2000 രൂപ ധനസഹായം നൽകണമെന്ന് തീരുമാനിച്ചെങ്കിലും അതും നൽകിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ തയാറാകാതെ പ്രതിപക്ഷത്തെ കുറ്റം പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നവംബർ 28, 29, 30 തീയതികളിൽ ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചതാണു ദുരന്തത്തിനു കാരണം.


30ന് രാവിലെ ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടും ഒന്നും ചെയ്യാതെ വിലപ്പെട്ട നാലു മണിക്കൂർ നഷ്ടപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിലിലും അതേ അലംഭാവം തുടരുകയാണെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.