കുഷ്ഠരോഗികൾക്ക് അത്താണിയായ കേരള ഡാമിയൻ മോണ്‍. കണ്ടത്തിൽ
കുഷ്ഠരോഗികൾക്ക് അത്താണിയായ കേരള ഡാമിയൻ മോണ്‍. കണ്ടത്തിൽ
Sunday, December 10, 2017 3:04 PM IST
ആലപ്പുഴ: മൊളോക്കോയിലെ കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ചു മഹത് വ്യക്തിത്വമായിരുന്നു വിശുദ്ധ ഫാ. ഡാമിയൻ. അദ്ദേഹത്തിനു കേരളം സമ്മാനിച്ച പിൻഗാമി ആയിരുന്നു കണ്ടത്തിലച്ചനെന്ന വിളിപ്പേരിൽ ഏവർക്കും സുപരിചതനായിരുന്ന മോണ്‍. ജോസഫ് കെ. ഡബ്ല്യു. തോമസ് കണ്ടത്തിൽ.

കുഷ്ഠരോഗത്തെ അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന കാലത്ത് അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനമായി ഇറങ്ങിത്തിരിച്ച പുണ്യശ്ലോകനായിരുന്നു കണ്ടത്തിലച്ചൻ. കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച അദ്ദേഹത്തെ കേരള ഡാമിയൻ എന്നു വിളിച്ചാണ് ജനങ്ങൾ ആദരിച്ചത്. അദ്ദേഹത്തിന്‍റെ 26-ാം ഒാർമദിനം നാളെ ആചരിക്കും. നീണ്ട 55 വർഷങ്ങളാണ് അദ്ദേഹം കുഷ്ഠരോഗികൾക്കായി യത്നിച്ചത്. ചേർത്തലയിലെ മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അസിസ്റ്റന്‍റ് വികാരിയായി 1934ൽ ചുമതലയേറ്റ കാലം മുതൽ അവസാന ശ്വാസം വരെ രോഗികൾക്കും അശരണർക്കും ആലംബഹീനർക്കും വേണ്ടിയായിരുന്നു ആ ജീവിതം മാറ്റിവച്ചത്.

ചികിത്സാലയം

ചേർത്തലയിൽ കുഷ്ഠരോഗികൾക്കായി ഭവനവും ചികിത്സാലയവും നിർമിച്ചു. അവരുടെ വ്രണങ്ങൾ കഴുകി വൃത്തിയാക്കി ലേപനം ചെയ്ത് അവർക്കൊപ്പം ജീവിച്ചു മരിക്കുകയായിരുന്നു ഈ മനുഷ്യസ്നേഹി.

തീരമേഖലയിൽ വറുതിയും വസൂരിയും കൂട്ടമരണത്തിനിടയാക്കിയ കാലത്ത് ഇവർക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഭിക്ഷാടകനെ പോലെ അദ്ദേഹം വീടുകൾ കയറിയിറങ്ങി. ജാതിമത ഭേദ‌മന്യേ ഏവരിലേക്കും എത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സേവനങ്ങൾ.

വൈക്കം ചെന്പ് കണ്ടത്തിൽ തോമസ് -ക്ലാര ദന്പതികളുടെ മൂന്നാമത്തെ പുത്രനായി 1904 ഒക്ടോബർ 27നായിരുന്നു കണ്ടത്തിലച്ചന്‍റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1925ൽ എറണാകുളം അതിരൂപത പെറ്റി സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. പിന്നീട് മംഗലാപുരം സെന്‍റ് ജോസഫ്സ് മേജർ സെമിനാരിയിൽ ഉപരിപഠനത്തിനും പോയി. പഠനകാലത്താണ് രോഗികളോടും അശരണരോടുമുള്ള സഹാനുഭൂതി അദ്ദേഹത്തിൽ ശക്തമാകുന്നത്. മംഗലാപുരത്തുള്ള ഫാ. മുള്ളറിന്‍റെ ആശുപത്രിയിലെ നിത്യ സന്ദർശകനുമായിരുന്നു ഫാ.കണ്ടത്തിൽ. ഹോമിയോപ്പതിയിലും മറ്റും നേടിയ ചികിത്സാ പരിചയം രോഗികൾക്കു വൈദ്യസഹായം നൽകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

മഹാരാജാവിന്‍റെ സഹായം

1933 ഡിസംബർ 17നു മാർ അഗസ്തിനോസ് മെത്രാപ്പോ‌ലീത്തയിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ചേർത്തല, വയലാർ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പ്രവർത്തിച്ചത്. കണ്ടത്തിൽ പറന്പിൽ ലൂക്കാ ആന്‍റണിയുടെ കുടുംബത്തിൽനിന്നു ദാനമായി ലഭിച്ച ഒന്പതേക്കർ സ്ഥലം ഉൾപ്പടെ അനാഥ മൃതദേഹങ്ങൾ മറവു ചെയ്തിരുന്ന ആനത്തറവെളി എന്ന മണൽപ്പരപ്പിൽ ഒരു കുഷ്ഠരോഗാശുപത്രി പണിയാൻ അദ്ദേഹം ശ്രമം തുടങ്ങി. കൈവശമുണ്ടായിരുന്ന 300 രൂപയായിരുന്നു മൂലധനം. ആദ്യംതന്നെ നെടുനീളെ മതിൽ കെട്ടി. ഈ മതിൽക്കെട്ടാണ് പ്രദേശത്തിനു മതിലകമെന്ന പേരു സമ്മാനിച്ചതും. പണമില്ലാതെ കുറേനാൾ മതിൽക്കട്ട് മാത്രം അങ്ങനെ കിടന്നു. തിരുവിതാംകൂർ രാജാവിന്‍റെ ചീഫ് സെക്രട്ടറി നീലാണ്ടഅയ്യർ അതുവഴി കടന്നുപോകുന്നതിനിടെ കണ്ട നീണ്ട മതിലിനെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം ഇടപെട്ട് ആശുപത്രി നിർമാണത്തിനു സഹായിച്ചു. മഹാരാജാവ് ആശുപത്രി നിർമാണത്തിനുള്ള തടിയുടെ ഒരു പങ്കും സംഭാവനയായി നല്കി.


എന്നാൽ, ചേർത്തലയിൽ കുഷ്ഠരോഗാശുപത്രി സ്ഥാപിക്കാൻ ഫാ. കണ്ടത്തിൽ നീക്കം നടത്തുന്നുവെന്നറിഞ്ഞ് ചില പ്രതിഷേധക്കാരും രംഗത്തുവ‌ന്നിരുന്നു, അതു പിന്നീടു കെട്ടടങ്ങി. ഒരു പതിറ്റാണ്ടിലേറെ തൃശൂർ, എറണാകുളം, കാഞ്ഞിരപ്പള്ളി, കോതമംഗലം, കോട്ടയം, പാലാ, ചങ്ങനാശേരി, കുട്ടനാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ വീടുകൾ കയറിയിറങ്ങി കുഷ്ഠരോഗികൾക്കായി അച്ചൻ സഹായം തേടി. കുഷ്ഠരോഗികൾക്കായുള്ള അലച്ചിലിനിടെ മലേറിയയും മന്തും പിടിപെട്ടത് അദ്ദേഹത്തെ ജീവിതാന്ത്യം വരെ അലട്ടി. 1938ലായിരുന്നു ആശുപത്രിയുടെ ശിലാസ്ഥാപനം. 42ൽ ഉദ്ഘാടനം.

മുട്ടത്തു പള്ളിയുടെ സമീപം ഒരു ഡിസ്പെൻസറിയും വൃദ്ധമന്ദിരവും ആരംഭിച്ചിരുന്നു. ഇന്നത്തെ ഗ്രീൻഗാർഡൻസ് സ്ഥാപനങ്ങളുടെ മുന്നോടിയായിരുന്നു ഇത്. ദേശീയപാതയിൽ ചേർത്തലയ്ക്ക് തെക്ക് അച്ചൻ തുടക്കമിട്ട ഗ്രീൻഗാർഡൻസ് ആതുരശുശ്രൂഷാ രംഗത്ത് മഹനീയമാതൃകയായി ഇന്നു വളർന്നു നിൽക്കുന്നു. ആതുരശുശ്രൂഷ ലക്ഷ്യമാക്കി അച്ചൻ 1949ൽ സ്ഥാപിച്ച അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസമൂഹവും ശുശ്രൂഷാ പാതയിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയെന്നത് മൗലിക ദൗത്യമായി സ്വീകരിച്ച ഇന്ത്യയിലെതന്നെ ആദ്യ സന്യാസ സഭ കൂടിയാണിത്. 1986ൽ സഭയ്ക്കു പൊന്തിഫിക്കൽ പദവിയും ലഭിച്ചു.

1956ൽ കുഷ്ഠരോഗികളെപ്പറ്റിയുള്ള ചർച്ചകൾക്കായി അന്തർദേശീയ സമ്മേളനത്തിന്‍റെ ഭാഗമാകാനും അദ്ദേഹത്തിനായി. ഈ അവസരത്തിൽ അച്ചൻ റോമിലെത്തുകയും 12ാം പീയൂസ് മാർപാപ്പയെ സന്ദർശിക്കുകയും ചെയ്തു. 1069ൽ മാർപാപ്പ കണ്ടത്തിലച്ചനു മോണ്‍സിഞ്ഞോർ സ്ഥാനവും നല്കി.

നീർപ്പാറയിലെ നന്മ

കണ്ടത്തിൽ കുടുംബത്തിൽനിന്നു ചെന്പിനടുത്തുള്ള നീർപ്പാറ എന്ന സ്ഥലത്തു ദാനമായി ലഭിച്ച പത്തേക്കർ സ്ഥലത്ത് 1967ൽ ഈ വൈദികൻ സ്ഥാപിച്ചതാണ് ദേശീയതലത്തിൽ അറിയപ്പെടുന്ന അന്ധ-ബധിര വിദ്യാലയം. അരനൂറ്റാണ്ടു കാലത്തെ നിരന്തരമായ പ്രയത്നം മൂലം രോഗങ്ങളാൽ ക്ലേശിച്ചാണ് കണ്ടത്തിലച്ചൻ അവസാന കാലം കഴിച്ചുകൂട്ടിയത്. തന്‍റെ കുഷ്ഠ രോഗാശുപത്രിയങ്കണത്തിൽ ആരംഭകാലത്ത് പണികഴിപ്പിച്ച ചെറിയ കെട്ടിടത്തിൽ പ്രാർഥനാ ജീവിതം നയിക്കവേ 1991 ഡിസംബർ 12നു ആ പുണ്യചരിതൻ ഇഹലോകവാസം വെടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.