ഓഖി ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തി
Saturday, December 9, 2017 2:21 PM IST
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു കടലിൽ അകപ്പെട്ടവരും മറ്റു തീരങ്ങളിൽ അഭയം തേടിയവരുമായ 69 മത്സ്യത്തൊഴിലാളികൾ കൂടി ഇന്നലെ മടങ്ങിയെത്തി. 13 പേർ സ്വന്തം നിലയിലും മറ്റുള്ളവർ നേവിയുടെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെയും കപ്പലുകളിലുമായാണു തിരിച്ചെത്തിയത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. 64 പേർ തമിഴ്നാട് സ്വദേശികളും രണ്ടു പേർ ആസാംകാരും ഒരാൾ കർണാടകക്കാരനുമാണ്.

തിരിച്ചെത്തിയവരെ വൈകുന്നേരത്തോടെ ജില്ലാ ഭരണകൂടം റോഡ് മാർഗവും ട്രെയിൻ മാർഗവുമായി സ്വദേശങ്ങളിലേക്ക് അയച്ചു. ഇതോടെ കൊച്ചിയിൽ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 158 ആയി. 1684 മത്സ്യത്തൊഴിലാളികളും മടങ്ങിയെത്തി. കൊച്ചിയിൽനിന്നു പോയ 32 ബോട്ടുകൾകൂടി ഇനി തിരിച്ചെത്താനുണ്ട്.

ലക്ഷദ്വീപിൽനിന്നുള്ള എംവി കവരത്തി കപ്പൽ 50 മത്സ്യത്തൊഴിലാളികളുമായി രാവിലെ 9.30 നു കൊച്ചിയിലെത്തി. ലക്ഷദ്വീപിലെ ദ്വീപുകളിൽ അഭയം തേടിയവരായിരുന്നു ഇവർ.

ലക്ഷദ്വീപിനു സമീപം അപകടത്തിൽപ്പെട്ട ബോട്ടിലെ എട്ടു പേരും ഇക്കൂട്ടത്തിലുണ്ട്. 13 പേരുമായി മത്സ്യബന്ധനത്തിനു പോയ ബോട്ടായിരുന്നു അത്. അപകടത്തിൽ രണ്ടു പേരെ കാണാതാകുകയും ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. രക്ഷപ്പെട്ടവരെ നാവികസേനയാണു ദ്വീപിൽ എത്തിച്ചത്.

ഇവർക്കുള്ള യാത്രാ ടിക്കറ്റ് ലക്ഷദ്വീപ് ഭരണകൂടം സൗജന്യമായി നൽകി. ഭക്ഷണവും വസ്ത്രവും 1500 രൂപയും കൈമാറി. കടലിൽനിന്നു രക്ഷപ്പെടുത്തി ലക്ഷദ്വീപിലെത്തിച്ച കുറെപ്പേർ സ്വന്തം ബോട്ടുകളിൽ കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ആവശ്യത്തിനുള്ള ഭക്ഷണവും ഇന്ധനവും നൽകിയാണ് ഇവരെയും യാത്രയാക്കിയത്. ഇന്നും നാളെയുമായി ഇവർ കൊച്ചിയിൽ എത്തിച്ചേരും.

കടൽക്ഷോഭത്തെത്തുടർന്നു 352 മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ അഭയം തേടിയതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഒട്ടുമിക്ക ആളുകളും സ്വന്തം നാടുകളിലേക്കു മടങ്ങിയിട്ടുണ്ട്. അതിനിടെ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ ആഴക്കടലിൽ പോയ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി 96 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ ആറു മത്സ്യതൊഴിലാളികളുമായി തിരികെയെത്തി.


ലക്ഷദ്വീപിനു സമീപം 150 നോട്ടിൽ മൈലിനപ്പുറത്തുനിന്നാണു നാവികസേന ഇവരെ ക‍ണ്ടെത്തി രക്ഷിച്ചത്. ആറു പേരും തമിഴ്നാട് സ്വദേശികളാണ്. നാവികസേനയുടെ 11 കപ്പലുകളും ഒരു ഹെലികോപ്റ്ററും തെരച്ചിൽ തുടരുകയാണ്.

സ്വന്തംനിലയിൽ തിരിച്ചെത്തിയ 13 മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട ഒരു ബോട്ട് തോപ്പുംപടി ഹാർബറിലാണ് എത്തിയത്. കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബസിലിക്ക എന്ന ബോട്ടാണിത്. കന്യാകുമാരിക്കടുത്ത് തുത്തൂർ ദേശത്തുള്ള മത്സ്യത്തൊഴിലാളികാണു ബോട്ടിലുണ്ടായിരുന്നത്.

ലക്ഷദ്വീപും മാലദ്വീപും സാധാരണ നിലയിലേക്കു തിരിച്ചെത്തി. സ്കൂളുകൾ പ്രവർത്തിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവിക കപ്പലായ ജമുനയിൽ ഇന്നലെ 14,000 ലിറ്റർ ശുദ്ധജലം കവരത്തിയിൽ എത്തിച്ചു നൽകി. മിനിക്കോയി ദ്വീപിൽ മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു.

32 പേർ മടക്കരയിൽ

ചെറുവത്തൂർ(കാസർഗോഡ്): ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിലകപ്പെട്ട 32 മത്സ്യത്തൊഴിലാളികൾ കർണാടക വഴി ചെറുവത്തൂർ മടക്കര തുറമുഖത്ത് സുരക്ഷിതമായി എത്തി.

തീരദേശ സേനയുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. 22 ദിവസം മുമ്പു മൂന്നു ബോട്ടുകളിലായാണ് ഇവർ കടലിൽ പോയത്. കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളാണ് 27 പേർ. കൊല്ലം ജില്ലയിൽനിന്നുള്ള നാലു പേരും ഒരു ആസാം സ്വദേശിയും രക്ഷപ്പെട്ട് എത്തിയവരിലുണ്ട്. ഓഖി ചുഴലിക്കാറ്റിൽപ്പെട്ടുപോയ ഇവർ ഗുജറാത്ത് തീരത്തേക്കു പോകുന്നതിനിടെ കർണാടകയിലെ കാർവാറിൽ എത്തിപ്പെടുകയായിരുന്നു. തൊഴിലാളികളെല്ലാം ഇന്നലെ വൈകുന്നേരത്തോടെ ബോട്ടിൽതന്നെ നാട്ടിലേക്ക് തിരിച്ചു. മടക്കര ഹാർബറിൽ എത്തിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്‍റെ അടിയന്തര സഹായമായി 2000 രൂപ വീതം നൽകി. ബോട്ടുകൾക്ക് 750 ലിറ്റർ വീതം ഇന്ധനവും സർക്കാർ ചെലവിൽ എത്തിച്ചുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.