പറവൂർ: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) അവാർഡ് സമർപ്പണ സമ്മേളനം പറവൂരിൽ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിൽ ലത്തീൻ സമുദായം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഓഖി ചുഴലിക്കാറ്റിലെ ദുരിതബാധിതർക്ക് അതിൽനിന്നു കരകയറാൻ നാടൊന്നാകെ കരുത്തുപകരണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനായി. കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എംഎൽഎമാരായ വി.ഡി. സതീശൻ, എസ്. ശർമ, ഇ.ടി. ടൈസണ്‍, നഗരസഭ ഉപാധ്യക്ഷ ജെസി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച 11 പേർക്കാണ് അവാർഡ് സമ്മാനിച്ചത്. ഗുരുശ്രേഷ്ഠ അവാർഡ് നെൽസണ്‍ ഫെർണാണ്ടസും ഫാ. ജസ്റ്റിൻ പനക്കലും ഏറ്റുവാങ്ങി. നടൻ ലാൽ-കലാപ്രതിഭ അവാർഡ്, പി.എ. റാഫേൽ-കായിക അവാർഡ്, ഡയാന സിൽവസ്റ്റർ-മാധ്യമ അവാർഡ്, ജോസഫ് വൈറ്റില-സാഹിത്യ അവാർഡ്, ഫാ. ബോബി ജോസ് കട്ടിക്കാട്ട്-വൈജ്ഞാനിക സാഹിത്യ അവാർഡ്, ടി.എ. ജോസഫ്-സംരംഭക അവാർഡ്, കെ.എസ്. ജയമോഹനൻ-സമൂഹ നിർമിതി അവാർഡ്, ഫാ. സേവ്യർ കുടിയാംശേരി-വിദ്യാഭ്യാസം, ശാസ്ത്ര അവാർഡ്, ലിസ്ബ ജോണ്സണ്-യുവത അവാർഡ് എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.