മറയൂരിലെ ഉണക്ക ചന്ദനമരങ്ങൾ മുറിച്ചു മാറ്റും
മറയൂരിലെ ഉണക്ക ചന്ദനമരങ്ങൾ മുറിച്ചു മാറ്റും
Friday, November 24, 2017 2:49 PM IST
തൊടുപുഴ: മറയൂരിൽ ചന്ദന റിസർവിലും സ്വകാര്യ ഭൂമികളും ചന്ദനമര മോഷണം വ്യാപകമായതോടെ വെട്ടിനീക്കി രക്ഷിക്കാൻ വനംവകുപ്പ്. മോഷണം തടയാൻ പല വഴി നോക്കിയിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് പുതിയ നീക്കം. ഡോഗ് സ്ക്വാഡും കാമറയുമെല്ലാം തോറ്റു പിന്മാറിയതോടെയാണ് ഉണങ്ങിയ മരങ്ങൾ വെട്ടി മാറ്റാമെന്ന ആലോചന ശക്തമായത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ കോന്പൗണ്ടിലെ ഉണക്ക ചന്ദനമരങ്ങൾ മുറിച്ചു മാറ്റാൻ ഉത്തരവായിട്ടുണ്ട്. ഇവ ലേലം ചെയ്യാൻ ഡപ്യൂട്ടി സെക്രട്ടറി ജി. ഗിരിജ കുമാരിയാണ് ഉത്തരവിറക്കിയത്.

മോഷണം വ്യാപകമായതിനാൽ മുറിച്ചുമാറ്റാൻ അനുവദിക്കണമെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ആറു മാസത്തിനിടെ അന്പതിലേറെ മരങ്ങളാണു മോഷണം പോയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ പഴനി നത്തം മേഖലയിൽ 150 കിലോഗ്രാം ചന്ദനം കടത്താൻ ശ്രമിക്കുന്നതിനിടെ ഏഴു പേരെ പിടികൂടിയിരുന്നു. പഴനി കുതിരയാറിൽ പഴനി റേഞ്ച് ഓഫീസർ ഗണേഷ് റാമിന്‍റെ നേതൃത്വത്തിൽ പരിശോധനക്കിടയിൽ കാറിൽ കയറ്റുന്നതിനിടെ 12 കിലോഗ്രാം ചന്ദന വേരുൾപ്പടെ 25 കിലോ പിടികൂടി. ‌മറയൂർ ചന്ദന റിസർവിൽ നിന്നാണ് ചന്ദനമെന്നു പ്രതികൾ പറഞ്ഞിരുന്നു. ദിവസങ്ങൾക്കു മുന്പ് ദിണ്ഡികൽ നത്തത്തിൽ വാഹന പരിശോധനക്കിടെ 125 കിലോ ചന്ദനവും നാലു പ്രതികളും കാറും പോലീസ് പിടികൂടി വനം വകുപ്പിന് കൈമാറി.


കാട്ടാന ശല്യം മോഷ്ടാക്കൾ മറയാക്കുന്നതായും സൂചനയുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങുന്നതിനു പിന്നാലെയാണ് മരംമുറിക്കൽ നടക്കുന്നത്. കാട്ടാനയെ പേടിച്ചു ജനങ്ങൾ പുറത്തിറങ്ങാത്തത് മോഷ്ടാക്കൾ മുതലെടുക്കുകയാണ്. തൂവാനം, വേട്ടക്കാരൻകോവിൽ, ശാപ്പാട്ടുപാറ എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ താവളം. വനപാലകർ നടത്തിയ പരിശോധനയിൽ വേട്ടക്കാരൻ കോവിലിലെ താവളം കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കു തലച്ചുമടായി കടത്താനുള്ള ഇടത്താവളങ്ങളാണ് ഇതിൽ പലതും. നിലവിൽ ചന്ദന റിസർവിലെ മരങ്ങൾ മോഷണം പോയാലെ വനംവകുപ്പ് അന്വേഷണം നടത്തൂ. സ്വകാര്യ ഭൂമിയിലെ മോഷണം പോലീസ് ആണ് അന്വേഷിക്കുന്നത്.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.