പാറ്റൂർ ഭൂമിക്കേസ് : വിജിലൻസ് ഇല്ലാത്ത പൂച്ചയെ തെരയുകയാണോ‍? ഹൈക്കോടതി
പാറ്റൂർ ഭൂമിക്കേസ് : വിജിലൻസ് ഇല്ലാത്ത പൂച്ചയെ  തെരയുകയാണോ‍? ഹൈക്കോടതി
Thursday, November 23, 2017 2:56 PM IST
കൊച്ചി: പാറ്റൂർ ഭൂമിക്കേസിലെ വിജിലൻസ് നടപടി വൈകുന്നതിൽ അതൃപ്തിയുണ്ടെന്നും നട പടി വേഗത്തിലാക്കണമെന്നും ഹൈക്കോടതി. ഹർജി പരിഗണിക്കവെ ഭൂമിയുമായി ബന്ധപ്പെട്ടു പുരാവസ്തുവകുപ്പിൽനിന്ന് ഒരു രേഖ കണ്ടെത്താനുണ്ടെന്നും ഇതു തെരയുകയാണെന്നും സർക്കാർ ബോധിപ്പിച്ചെങ്കിലും ഇല്ലാത്ത രേഖയാണോ തിരയുന്നതെന്നും ഇരുട്ടുമുറിയിൽ ഇല്ലാത്ത പൂച്ചയെ തെരയുകയാണോയെന്നും കോടതി വാക്കാൽ ചോദിച്ചു.

പാറ്റൂരിൽ വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചു സ്വകാര്യ ബിൽഡർക്ക് 12.75 സെന്‍റ് ഭൂമി ലഭ്യമാക്കിയെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി ഡിസംബർ ആറിനു പരിഗണിക്കാൻ മാറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇ.കെ. ഭരത് ഭൂഷണ്‍ തുടങ്ങിയവർക്കെതിരേയുള്ള കേസാണിത്.

സർവേ പൂർത്തിയാക്കാൻ നേരത്തെ രണ്ടാഴ്ച സമയം വേണ്ടിവരുമെന്നു പറഞ്ഞ സർക്കാർ അഭിഭാഷകൻ ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ 20 ദിവസം കൂടി വേണമെന്നു പറഞ്ഞു. സർവേ നടത്താൻ ഇത്രയും സമയം എന്തിനെന്നു കോടതി ചോദിച്ചു.


സർവേ പൂർത്തിയാക്കാൻ രണ്ടാഴ്ച മതിയെങ്കിലും നടപടികൾ അന്തിമമാക്കാൻ കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ വിശദീകരിച്ചു. പ്രതികൾ നിരപരാധികളാണെങ്കിൽ ഇത്രയും വൈകുന്നതു ശിക്ഷയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി. സർവേ നടക്കട്ടെ, കോടതിയുടെ മുന്നിലുള്ളത് ക്രിമിനൽ കേസ് വിഷയമാണ്. കേസ് തീർന്നാലും സർവേ തുടരാനാവും. ഈ കേസിൽ ഒരു പ്രദേശം മുഴുവൻ അളക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു. ഒരു ക്രിമിനൽ കേസിൽ രണ്ടും മൂന്നും വർഷം ആളുകളെ നടത്തിക്കാമോ. ഇങ്ങനെ വന്നാൽ സാധാരണക്കാരനു നീതി കിട്ടാൻ എത്രകാലം വേണ്ടി വരും. പുരാവസ്തു വകുപ്പിൽനിന്ന് ഒരു രേഖ കിട്ടാനുണ്ടെന്നു പറയുന്നു. ഇനി കോടതി ഉത്തരവിട്ട് രേഖകൾ വാങ്ങിത്തരണമോയെന്നും ഹൈക്കോടതി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.