വൈകുന്നതു പാളം നവീകരണം മൂലം: റെയിൽവേ
വൈകുന്നതു പാളം നവീകരണം മൂലം: റെയിൽവേ
Thursday, November 23, 2017 2:55 PM IST
തിരുവനന്തപുരം: റെയിൽപാളങ്ങളുടെ നവീകരണം നടക്കുന്നതിനാലാണു സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നതെന്നു റെയിൽവേയുടെ വിശദീകരണം. 180 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാളങ്ങളാണ് ഈ സാമ്പത്തിക ‌വർഷം പൂർണമായി മാറ്റുന്നത്. മറ്റ് അറ്റകുറ്റപ്പണികളും ഇതോടൊപ്പം നടത്തിവരികയാണ്. ഷൊർണൂർ- എറണാകുളം, കായംകുളം-തിരുവനന്തപുരം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് 70 ശതമാനം പ്രവർത്തനങ്ങളും. ബാക്കി കോട്ടയം ഒറ്റവരിപ്പാതയിലേക്കാണ്. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാണു പണികൾ നടക്കുന്നത്. ഇതോടൊപ്പം വേഗനിയന്ത്രണം കൂടിയുള്ളതിനാൽ ട്രെയിനുകൾ വൈകും.


മണ്ഡലകാലത്ത് അനുവദിച്ചിരിക്കുന്ന പ്രത്യേക ട്രെയിനുകൾഓടുന്നതും കോട്ടയം വഴിയുള്ള പതിവു ട്രെയിനുകളുടെ സമയത്തെ ബാധിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാ ൻ പണികൾ രാത്രിയിലേക്കു മാറ്റുന്നത് ആലോചിക്കു ന്നുണ്ടെ ന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.