സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കാൻ ഓഫീസ് നിർദേശിച്ചിട്ടില്ല: മുഖ്യമന്ത്രി
സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കാൻ  ഓഫീസ് നിർദേശിച്ചിട്ടില്ല: മുഖ്യമന്ത്രി
Wednesday, November 22, 2017 2:32 PM IST
തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സമയത്തു മാധ്യമപ്രവർത്തകരെ സെക്രട്ടേറിയറ്റിന് അകത്തേക്കു പ്രവേശിപ്പിക്കുന്നതിനു തന്‍റെ ഓഫീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാം. മാധ്യമ പ്രവർത്തകരെ തടയുക എന്ന ഉദ്ദശ്യമില്ല. എന്നാൽ, മാധ്യമ പ്രവർത്തകർ സ്വയം നിയന്ത്രണം നടപ്പാക്കേണ്ട സമയമായെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

തനിക്കു സുരക്ഷാഭീഷണി ഉണ്ടായിട്ട് ഏറെ നാളായി. അതുകൊണ്ട് എവിടെയും താൻ പോകാതിരുന്നിട്ടില്ല. ഇപ്പോൾ തന്‍റെ അറിവിൽ പുതിയൊരു ഭീഷണിയില്ല. ഇതു സംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിൽ ടിവി കാമറയുടെ മൈക്കുകൾ മുഖ്യമന്ത്രിയുടെ മുന്നിൽ നിരത്തിവയ്ക്കുന്ന പതിവു സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. പകരം സാധാരണ മൈക്കിൽ നിന്നു റിക്കാർഡ് ചെയ്യാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഓഫീസിലേക്കു വരുമ്പോൾ സെക്രട്ടേറിയറ്റ് ഗേറ്റിനു പുറത്തു മാധ്യമ പ്രവർത്തകർ നിൽക്കുന്നതു കണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അവിടെ നിൽക്കുന്നതെന്ന് ആലോചിക്കാത്തതല്ല. നിങ്ങൾ എവിടെയും നിൽക്കുന്നവരാണല്ലോ. താൻ വരാൻ കുറച്ചു വൈകിയതിനാൽ പിന്നീട് അതേക്കുറിച്ച് ചിന്തിച്ചതുമില്ല. 9.30നു ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് തരാമെന്നാണ് അറിയിച്ചിരുന്നത്. താനെത്തുമ്പോൾ അൽപം വൈകിയിരുന്നു.


ഓഫീസിലെത്തിയപ്പോൾ റിപ്പോർട്ട് നൽകുന്ന വേളയിൽ മാധ്യമ പ്രവർത്തകർ ഇവിടേക്കു വരേണ്ടതുണ്ടോയെന്ന് ഓഫീസിൽ നിന്നു ചോദിച്ചു. അതിന്‍റെ ആവശ്യമില്ല, ഇവിടെ നിന്നു ദൃശ്യങ്ങളെടുത്തു കൊടുത്താൽ മതിയെന്നു പറഞ്ഞു.

കഴിഞ്ഞ സോളാർ കമ്മീഷന്‍റെ അനുഭവമുണ്ടല്ലോ. എത്ര സാഹസപ്പെട്ടാണ് സുരക്ഷാ ജീവനക്കാർ മാധ്യമങ്ങളെ തള്ളി മാറ്റി അദ്ദേഹത്തിന് വഴിയൊരുക്കിയത്. ഒരു കാര്യം ഓർക്കേണ്ടതുണ്ട്. റിപ്പോർട്ട് കൊണ്ടുവരുമ്പോൾ ഇടിച്ചു കയറി പടമെടുക്കേണ്ടതില്ല. അല്പം അകലെ നിന്നെടുത്താലും ദൃശ്യം കിട്ടും. ഇടിച്ചുകയറി എടുക്കുമ്പോൾ സംഘർഷസ്ഥിതി പോലെയാകും.

ഇപ്പോൾ കണ്ടുവരുന്ന പ്രവണത നിർബന്ധിച്ചു പ്രതികരണം വാങ്ങുന്നതാണ്. സംസ്ഥാനത്തിന് പുറത്തു പോയപ്പോൾ അവിടത്തെ ദൃശ്യമാധ്യമ പ്രവർത്തകരെ കണ്ടു. അവരെല്ലാം കാമറയൊക്കെയായി ഒരിടത്ത് നിൽക്കും. സംസാരിക്കേണ്ടയാൾ അവിടെ പോയി സംസാരിക്കും. സംസാരിക്കാനില്ലെങ്കിൽ അവരുടെ പാട്ടിനു പോകും. ചെന്നൈ എയർപോർട്ടിലും ഗസ്റ്റ്ഹൗസിലും പോലും ഇതാണു കണ്ടത്. നമ്മളെന്തെങ്കിലും പറയാനുണ്ടെങ്കിൽ അങ്ങോട്ടു പോയി പറയും. ഒരു ബഹളവുമില്ല. ഇതു നിങ്ങൾ സ്വയം ആലോചിക്കേണ്ടതാണ്. നിയന്ത്രണം അടിച്ചേല്പിക്കേണ്ടതില്ല.

കഴിഞ്ഞ ദിവസം എറണാകുളത്തു ചാനൽ മൈക്ക് തന്‍റെ ദേഹത്തു മുട്ടി. ഇതിനാലാണു മാറിനിൽക്കെന്നു പറഞ്ഞത്. ആശുപത്രിക്ക് അകത്ത് മാധ്യമങ്ങൾ കയറേണ്ടതില്ല. ഇതു മറ്റുള്ളവർക്ക് സൃഷ്ടിക്കുന്ന പ്രയാസമെന്തായിരിക്കും? ആശുപത്രിക്ക് അകത്ത് പോയി വന്നിട്ട് അവർ പറയേണ്ടത് പറയട്ടെ.

മാധ്യമങ്ങളെ നിയന്ത്രിക്കുക എന്നത് ആരും ഇടപെട്ടു ചെയ്യേണ്ടതല്ല. ഇതൊക്കെ ആലോചിക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.