സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച്   സിപിഎം നേതൃത്വം
Monday, November 20, 2017 12:20 PM IST
കാസർഗോഡ്: റവന്യുമന്ത്രിയും സിപിഐ നിയമസഭാകക്ഷി നേതാവുമായ ഇ. ചന്ദ്രശേഖരനെ സ്വന്തം ജില്ലയിൽ ബഹിഷ്കരിച്ച് സിപിഎം ജില്ലാ നേതൃത്വം. ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും മന്ത്രിസഭായോഗം ബഹിഷ്കരിക്കുകയും ചെയ്തതോടെ സിപിഎം നേതൃത്വത്തിന്‍റെ കണ്ണിലെ കരടായി റവന്യുമന്ത്രി മാറിയിരുന്നു.

പൊതുപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിൽനിന്നു കഴിവതും മന്ത്രിയെ ഒഴിവാക്കണമെന്നും മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് രഹസ്യനിർദേശം നൽകിയിരിക്കുന്നതെന്നാണ് വിവരം.

ഇന്നലെ കാസർഗോഡ് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഉപകരണവിതരണ ഉദ്ഘാടനചടങ്ങ് എംപിയും രണ്ട് എംഎൽഎമാരുമടക്കം സിപിഎമ്മിന്‍റെ മുഴുവൻ ജനപ്രതിനിധികളും ബഹിഷ്കരിച്ചു. പി. കരുണാകരൻ എംപി, എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി എന്നിവർ പരിപാടിക്കെത്തിയില്ല.


ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ.പി. ഉഷ ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിലും പരിപാടി അവസാനിക്കാറായപ്പോൾ മാത്രം വേദിയിലെത്തി പെട്ടെന്നു പോയി. ഞായറാഴ്ച മഞ്ചേശ്വരം സിഎച്ച്സിയിൽ നടന്ന ഡെന്‍റൽ ക്ലിനിക് ഉദ്ഘാടനചടങ്ങിലേക്കു ക്ഷണം ലഭിച്ച സിപിഎം ലോക്കൽ സെക്രട്ടറി കെ. കമലാക്ഷ സ്റ്റേജിൽ ഇരിക്കാൻ കൂട്ടാക്കാതെ സദസിലിരിക്കുകയായിരുന്നു.

മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്കരിക്കാൻ സംസ്ഥാനതലത്തിൽ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും പാർട്ടി ഏരിയാ സമ്മേളനം നടക്കുന്നതിനാലാണ് ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ വിശദീകരിച്ചത്. എന്നാൽ ഇടതുമുന്നണിയിലെ അനൈക്യം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പിണറായി സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.