നാലു സിപിഐ മന്ത്രിമാരെ അയോഗ്യരാക്കാൻ ഹർജി
Monday, November 20, 2017 12:20 PM IST
കൊച്ചി: മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽ കുമാർ എന്നിവർക്കു മന്ത്രിമാരായി തുടരാൻ അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. ചലച്ചിത്ര പ്രവർത്തകനായ ആലപ്പി അഷ്റഫാണു ഹർജിക്കാരൻ.

നവംബർ 15ലെ മന്ത്രിസഭാ യോഗത്തിൽനിന്നു മന്ത്രിമാർ വിട്ടുനിന്നതു സത്യപ്രതിജ്ഞാ ലംഘനമാണ്. നാലു മന്ത്രിമാരും ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചു മറ്റൊരു മന്ത്രിയോടുള്ള ഇഷ്ടക്കേടിന്‍റെ പേരിലാണു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഭരണഘടനയ്ക്കു പുറത്തുള്ള ഒരു അധികാരകേന്ദ്രം നിർദേശിച്ചതനുസരിച്ചായിരുന്നു മന്ത്രിമാരുടെ നടപടി.


പാർട്ടി നേതൃത്വത്തിന്‍റെ നിർദേശപ്രകാരം മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്ന മന്ത്രിമാർക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്കു നിർദേശം നൽകണമെന്നും സുപ്രധാന നയതീരുമാനം എടുക്കുന്നതിൽനിന്നു മുഖ്യമന്ത്രി ഇവരെ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്നു പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.