ഭൂമിവിഷയത്തിൽ അയവില്ലാതെ സിപിഎമ്മും സിപിഐയും
Saturday, November 18, 2017 2:56 PM IST
മൂന്നാർ: ഭൂമി വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുമായി സിപിഎമ്മും സിപിഐയും പരസ്പരം പോരടിക്കുന്പോൾ വലയുന്നതു സാധാരണക്കാരും പാവപ്പെട്ടപ്പെട്ട ജനങ്ങളും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൂന്നാറിൽ തുടരുന്ന വാക്പോര് അയവില്ലാതെ തുടരുകയാണ്. ഹർത്താൽ പ്രഖ്യാപനം കൂടി വന്നതോടെ ഇരുപക്ഷത്തും വാശിയേറിയിട്ടുണ്ട്.

റവന്യൂ വകുപ്പിന്‍റെ നിലപാടുകളും നടപടികളും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഎം നേതാവും എംഎൽഎയുമായ എസ്. രാജേന്ദ്രൻ വ്യക്തമാക്കുന്പോൾ രാജേന്ദ്രന്‍റെ അഭിപ്രായങ്ങളോടു യോജിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ. എംഎൽഎയുടെ നിലപാടുകൾ ശക്തമായ ഭാഷയിൽ പ്രതിരോധിക്കുന്ന സിപിഐ പ്രാദേശിക നേതൃത്വം 21ലെ ഹർത്താലിൽ പങ്കെടുക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.


അതേസമയം, എതിർപ്പുകൾ വകവയ്ക്കാതെ ഹർത്താൽ നടത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം. ഹർത്താൽ വിജയിപ്പിക്കണമെന്നു സിപിഎം അണികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

വിനോദ സഞ്ചാര മേഖലയായ മൂന്നാർ പോലെയുള്ള മേഖലകളിൽ ഹർത്താലുകൾ നടത്തുന്നതിനെ രണ്ടു മാസംമുന്പ് എതിർത്ത വ്യാപാരികൾ 21ലെ ഹർത്താലിനെ അനുകൂലിച്ചതുസംബന്ധിച്ച് അവർക്കിടയിലും അഭിപ്രായ ഭിന്നത ഉണ്ടായി
ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.