ശബ്ദമില്ലാത്തവർക്കായി ശബ്ദമില്ലാത്ത വൈദികന്‍റെ ബലിയർപ്പണം ഇന്ന്
ശബ്ദമില്ലാത്തവർക്കായി ശബ്ദമില്ലാത്ത  വൈദികന്‍റെ ബലിയർപ്പണം ഇന്ന്
Saturday, November 18, 2017 2:39 PM IST
കൊച്ചി: ശബ്ദങ്ങളുടെ ലോകം ഈ പുരോഹിതനു സ്വപ്നമാണ്. എന്നാൽ ശബ്ദങ്ങൾ അന്യമായവർക്കായി ആത്മീയതയുടെ നിശബ്ദസൗന്ദര്യം സമ്മാനിക്കുകയെന്ന ദൈവനിയോഗ വഴിയിൽ, ബധിരത ആയിരം വാക്കുകളേക്കാൾ ശ്രേഷ്ഠമാണെന്ന് അദ്ദേഹം പറയാതെ പറയും.

ഇതു ഫാ. പോൾ ഫ്ളെച്ചർ; ഇംഗ്ലണ്ടിൽനിന്നുള്ള ജന്മനാ ബധിരനായ ജസ്യൂട്ട് വൈദികൻ. ചുറ്റുപാടുമുള്ള ബധിരരുടെ ആത്മീയ, സാമൂഹിക വളർച്ചയ്ക്കുവേണ്ടി മാറ്റിവച്ച പൗരോഹിത്യജീവിതം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബധിരരായ വിശ്വാസികൾക്കായി ഫാ. ഫ്ളെച്ചർ ഇന്നു ദിവ്യബലിയർപ്പിക്കും. തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ ഉച്ചകഴിഞ്ഞു രണ്ടിനാണു ദിവ്യബലി. ബധിരസഹോദരങ്ങൾക്കായി ബധിരനായ വൈദികന്‍റെ ബലിയർപ്പണം കേരളത്തിൽ ആദ്യം.

ബധിരർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ഹോളിക്രോസ് ഡഫ് മിനിസ്ട്രിയുടെ ഭാഗമായാണ് ദിവ്യബലി ഒരുക്കിയിട്ടുള്ളത്. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറൻസ് മൂലക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന ഡഫ് മിനിസ്ട്രിയെക്കുറിച്ചറിഞ്ഞ് അതിന്‍റെ ഭാഗമായാണു ദിവ്യബലിയർപ്പിക്കാൻ ഫാ. ഫ്ളെച്ചർ സന്നദ്ധനായത്.

ഇംഗ്ലണ്ടിലെ ഒരു ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ് ഇദ്ദേഹം. സംസാരിക്കാനും കേൾക്കാനുമാകുന്ന വൈദികരുടെ കമ്യൂണിറ്റിയിലാണ്, ഇവ രണ്ടും സാധിക്കാത്തയാൾ സുപ്പീരിയറായതെന്നതു പ്രത്യേകത. ബധിരരുടെ ആത്മീയ ആവശ്യങ്ങൾ അവർക്കൊപ്പം ചേർന്നു നിർവഹിക്കുന്നതിലും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുന്നതിനുമുള്ള പരിശ്രമങ്ങളിലും ഫാ. ഫ്ളെച്ചർ സജീവമാണ്.


ഇദ്ദേഹമുൾപ്പെടെ കത്തോലിക്കാസഭയിൽ ബധിരരായ 26 വൈദികരാണുള്ളത്. ഇതിലുൾപ്പെട്ട ദക്ഷിണകൊറിയൻ സ്വദേശി ഫാ. മിൻ ഏതാനും വർഷങ്ങൾക്കു മുന്പു മുംബൈയിലെത്തി ബധിരസമൂഹത്തിനായി ദിവ്യബലിയർപ്പിച്ചിരുന്നു. ഹോളിക്രോസ് ഡഫ് മിനിസ്ട്രിക്കായി ഒരാൾ ഇന്ത്യയിൽ ആദ്യമായി വൈദിക പരിശീലനം നടത്തിവരുന്നുണ്ടെന്നു ഡയറക്ടർ ഫാ. ബിജു ലോറൻസ് മൂലക്കര അറിയിച്ചു. കോട്ടയം അയ്മനത്തു ഡഫ് മിനിസ്ട്രിക്കായി പ്രത്യേക കേന്ദ്രം അടുത്ത മാസം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബധിരർക്കായി ആംഗ്യഭാഷയിൽ ഫാ. ബിജു എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയർപ്പിക്കുന്നുണ്ട്. ഭരണങ്ങാനം, തൃശൂർ പുത്തൻപള്ളി, ഇടപ്പള്ളി, അർത്തുങ്കൽ എന്നീ പള്ളികളിലാണു പ്രതിമാസം ഒന്നു മുതൽ നാലുവരെയുള്ള ഞായറാഴ്ചകളിൽ ദിവ്യബലി. ഫാ. പോൾ ഫ്ളെച്ചറിനൊപ്പം ഫാ. ബിജുവും ഇന്ന് ഇടപ്പള്ളി പള്ളിയിലെ അൾത്താരയിലുണ്ടാവും.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.