ട്രഷറി ഇടപാടുകൾക്ക് ഡിസംബർ അവസാനം വരെ നിയന്ത്രണം
ട്രഷറി  ഇടപാടുകൾക്ക് ഡിസംബർ അവസാനം വരെ നിയന്ത്രണം
Thursday, November 16, 2017 2:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക ഞെരുക്കം രൂക്ഷമായ സാഹചര്യത്തിൽ ട്രഷറി നിയന്ത്രണം ഡിസംബർ അവസാനം വരെ തുടരാൻ തീരുമാനം. കരാറുകാരുടേത് അടക്കമുള്ള വൻ തുകയുടെ ബില്ലുകൾ മാറി നൽകണ്ടേതില്ലെന്നാണു ട്രഷറികൾക്കു ധന വകുപ്പു നൽകിയിട്ടുള്ള നിർദേശം.

സർക്കാർ വകുപ്പുകളുടെ ചെലവു കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. ചെലവു കാര്യമായി കുറച്ചിട്ടില്ലെങ്കിൽ വരുംമാസങ്ങളിലെ ശമ്പള- പെൻഷൻ വിതരണത്തെ പോലും ബാധിച്ചേക്കാമെന്നാണു വിലയിരുത്തൽ.

ക്രിസ്മസിനു മുന്നോടിയായി രണ്ടു മാസത്തെ ശമ്പളം നൽകേണ്ടി വരുന്നതും വെല്ലുവിളിയാ ണ്. ക്ഷേമ പെൻഷൻ നൽകാൻ 1,500 കോടിയിലേറെ രൂപ വേണം. ഈ സാഹചര്യത്തിലാണ് ഡിസംബർ അവസാനം വരെ ട്രഷറി നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.

പ്രതിദിനം 50 കോടി രൂപയിൽ താഴെ മാത്രം ട്രഷറി വഴി ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്‍റെ നിർദേശം. 100 കോടി രൂപ വരെയാണ് ട്രഷറി വഴി വിതരണം ചെയ്തിരുന്നത്. ജിഎസ്ടി വഴി വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തരത്തിൽ ലഭിക്കുന്നില്ല. ജിഎസ്ടി നഷ്ടപരിഹാരം ഇനത്തിൽ കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിന് 1000 കോടിയോളം രൂപ ലഭിക്കാനുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു കരാറുകാർ വീണ്ടും സഹകരിക്കാൻ തുടങ്ങിയെങ്കിലും കരാറുകാരുടെ ബില്ലുകൾ മാറി നൽകേണ്ടെന്ന ധനവകുപ്പു നിലപാടിനെ തുടർന്നു റോഡ് അറ്റകുറ്റപ്പണികൾ അടക്കമുള്ളവ സ്തംഭനത്തിലാകും.


പത്തു വർഷം മുൻപുള്ള കടപ്പത്രത്തിന്‍റെ 1,000 കോടി രൂപ തിരിച്ചടയ്ക്കേണ്ടതു പോലുള്ള ചെലവുകളുമുണ്ടായതാണു പ്രതിസന്ധിക്കു കാരണമെന്നാണു ധന വകുപ്പു കേന്ദ്രങ്ങൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.