90 കോടി കണ്ടെത്താനാകാതെ കെഎസ്ആർടിസി
90 കോടി കണ്ടെത്താനാകാതെ കെഎസ്ആർടിസി
Thursday, November 16, 2017 2:20 PM IST
തിരുവനന്തപുരം: ഡീസലിന്‍റെ സബ്സിഡി ഇനത്തിലുണ്ടായിരുന്ന കുടിശികയായ 90 കോടിയോളം രൂപ കെഎസ്ആർടിസി പൊതുമേഖലാ എണ്ണക്കമ്പനികൾക്കു നൽകണമെന്ന സുപ്രീംകോടതി വിധി കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാകുന്നു. സാമ്പത്തികപ്രതിസന്ധി മൂലം പ്രതിസന്ധിയിലായ കെഎസ്ആർടിസി ഈ പണം എങ്ങനെ നൽകുമെന്ന് അറിയാതെ കുഴങ്ങുകയാണ്. കെഎസ്ആർടിസി നൽകിയില്ലെങ്കിൽ നേരത്തേ കോടതിയിൽ ഉറപ്പുനൽകിയ പ്രകാരം സംസ്ഥാന സർക്കാർ പണം നൽകേണ്ടിവരും.

പണം തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് കോർപറേഷൻ ചർച്ച തുടങ്ങിക്കഴിഞ്ഞു. സ്വന്തമായി പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാരിന്‍റെ കൂടി സഹായത്തോടെ തിരിച്ചടയ്ക്കാനുള്ള സാധ്യതകളാണ് കോർപറേഷൻ ആരായുന്നത്. ഇക്കാര്യം ഉടൻ തന്നെ കെഎസ്ആർടിസി എംഡി സർക്കാരിനോടു രേഖാമൂലം ആവശ്യപ്പെടും.

2013 ജനുവരി 17നാണ് വൻകിട ഉപഭോക്താക്കൾക്ക് ഡീസൽ വാങ്ങുന്നതിനുള്ള സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയത്. എന്നാൽ, കെഎസ്ആർടിസിക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകണമെന്ന് 2013 മാർച്ച് 21ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതേവർഷം സെപ്റ്റംബർ 16ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളിൽ സബ്സിഡി നിരക്കിൽ ഡീസൽ നൽകിയ ഇനത്തിലാണ് കെഎസ്ആർടിസി ഈ പണം നൽകേണ്ടത്. ജലഗതാഗത വകുപ്പ് 40 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ കോർപറേഷനുള്ള ഇന്ധനവിതരണം നിർത്തുന്നതിനും സാധ്യതയുണ്ട്.


സൗജന്യയാത്രയുൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന തങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നാണ് കെഎസ്ആർടിസി സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള സത്യവാംഗ് മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഡീസലിൽ നിന്ന് സിഎൻജിയിലേക്ക് മാറാനുളള കോർപറേഷൻ ശ്രമം ഫലപ്രദമാകില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. പരിസ്ഥിതി മലിനീകരണം കുറവും ഇന്ധനവിലയിൽ ചെലവിടുന്ന തുകയിലെ ലാഭവുമാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിൽ എൽഎൻജി വില ഡീസൽ വിലയേക്കാൾ കൂടുതലാകാനുള്ള സാധ്യതയുണ്ട്. ക്രയോജനിക് ടാങ്കിൽ സംഭരിക്കാനും റോഡുവഴി അത് ക്രയോജനിക് ടാങ്കറിൽ വിതരണം ചെയ്യാനും ചെലവേറിയ സാങ്കേതിക വിദ്യകൾ ആവശ്യമായി വരുന്നത് കൊണ്ട് എൽഎൻജിയുടെ വില സിഎൻജി യേക്കാൾ കേരളത്തിൽ കൂടാനല്ലാതെ കുറയാൻ ഒരു സാധ്യതയുമില്ലെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.