രാവിലെ 7.50 ക്ലിഫ് ഹൗസിൽ, ഉച്ചകഴിഞ്ഞ് 12.50 രാജി
Wednesday, November 15, 2017 2:16 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൊവാഴ്ച രാത്രി 10 മണിയോടെ മന്ത്രി തോമസ് ചാണ്ടി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പറഞ്ഞാൽ താൻ മാറിനിൽക്കുമെന്നു തോമസ് ചാണ്ടിപറഞ്ഞതു രാജിയിലേക്കു കാര്യങ്ങൾ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കി. പിന്നീട് ഇന്നലെ രാജിവയ്ക്കുംവരെയുള്ള മണിക്കൂറുകൾ ഉദ്വേഗജനകമായിരുന്നു.

ചൊവ്വാഴ്ച രാത്രി 10.30: കന്‍റോണ്‍മെന്‍റ് ഹൗസ് കോമ്പൗണ്ടിലെ ഔദ്യോഗിക വസതിയായ കാവേരിയിലേക്കു വരുംവഴി മന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാർ കരിങ്കൊടി കാണിച്ചു.

ഇന്നലെ രാവിലെ 7.15: മന്ത്രിയുടെ വസതിയിൽ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്ററെത്തി. അര മണിക്കൂർ ചർച്ച. ഇതിനിടെ എൻസിപി കേന്ദ്ര നേതാക്കളുമായി മന്ത്രി തോമസ് ചാണ്ടി ബന്ധപ്പെടുന്നുവെന്ന വിവരം പുറത്തുവരുന്നു.

രാവിലെ 7.55: തോമസ് ചാണ്ടി നാലാം നമ്പർ സ്റ്റേറ്റ് കാറിൽ ക്ലിഫ് ഹൗസിലെത്തി. പിന്നാലെ പീതാംബരൻ മാസ്റ്ററും. 40 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചർച്ച. ഇരുവരുടെയും പ്രതികരണത്തിനായി ക്ലിഫ് ഹൗസിനു മുന്നിൽ മാധ്യമപ്പട.

8.45: മന്ത്രിയും പാർട്ടി പ്രസിഡന്‍റും ക്ലിഫ് ഹൗസിനു പുറത്തേക്ക്. പ്രതികരണത്തിനായി മാധ്യമ പ്രവർത്തകർ ശ്രമിച്ചെങ്കിലും ഗൗരവം വിടാതെ കാറിനുള്ളിൽ എങ്ങോട്ടോ നോക്കി മന്ത്രി. സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നു മാത്രം പറഞ്ഞു പീതാംബരൻ മാസ്റ്റർ.

8.50: മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക്. മാധ്യമങ്ങളോടു പൊതുവേ ഒന്നും മിണ്ടാത്ത അദ്ദേഹത്തിന്‍റെ കാറിന്‍റെ അടുത്തേക്കു പേകാൻ മാധ്യമ പ്രവർത്തകർ മടിച്ചു. മൈക്കുമായി പോകാൻ ചില മാധ്യമ പ്രവർത്തകർ സാഹസം കാണിച്ചെങ്കിലും പോലീസ് അവരെ പിടിച്ചുമാറ്റി. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുന്നില്ലെന്ന വാർത്ത പുറത്തു വരുന്നു.

10.30: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി മുഖ്യമന്ത്രി പത്രസമ്മേളനം വിളിക്കുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നില്ലെന്നു കാണിച്ചു സിപിഐ മന്ത്രിമാർ കത്തു നൽകിയെന്ന വിവരം മുഖ്യമന്ത്രി പറയുന്നു.

10.50: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ. അവിടെ പന്ന്യൻ രവീന്ദ്രനും സത്യൻ മൊകേരിയുമായി ചർച്ച.


11.00: ഓഫീസിൽ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ പത്രസമ്മേളനം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്നുള്ള കത്ത് നൽകിയെന്നു മന്ത്രി പറയുന്നു.

11.15: മന്ത്രി ചാണ്ടിയുടെ വസതിയിൽ പീതാംബരൻ മാസ്റ്റും എ.കെ. ശശീന്ദ്രനുമെത്തുന്നു. സിപിഐയുടെ നിലപാടു ഗുരുതരമാണെന്ന വിലയിരുത്തൽ അവിടെ ഉണ്ടാകുന്നു. എൻസിപി നേതാവ് ശരത് പവാറുമായി നേതാക്കൾ സംസാരിക്കുന്നു. രാജിയാണ് ഉചിതമെന്ന നിലപാട് പവാർ നേതാക്കളെ അറിയിക്കുന്നു.

11.35: മന്ത്രി ചന്ദ്രശേഖരൻ എം.എൻ സ്മാരകത്തിലെത്തി കാനവുമായി കൂടിക്കാഴ്ച നടത്തുന്നു.

11.55: എം.എൻ സ്മാരകത്തിൽ നിന്നു മന്ത്രി ചന്ദ്രശേഖരൻ പുറത്തുവരുന്നു. പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെയും ആവർത്തിച്ചു.

12.15: മന്ത്രി രാജിവയ്ക്കണമെന്ന എൻസിപിയുടെ തീരുമാനം പുറത്തുവരുന്നു.

12.20: തോമസ് ചാണ്ടി പോലീസ് അകമ്പടിയോടെ ഔദ്യോഗിക വാഹനത്തിൽ ആലപ്പുഴയിലെ വീട്ടിലേക്കു തിരിച്ചു.

12.50: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കത്തുമായി പീതാംബരൻ മാസ്റ്റർ മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തുന്നു. രാജിക്കത്തു നൽകിയതായി തിരികെ വരുമ്പോൾ അദ്ദേഹം മാധ്യമങ്ങളോടു സ്ഥിരീകരിച്ചു.


രാജിക്കത്ത് കൈമാറിയതു പീതാംബരൻ മാസ്റ്റർ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ. ഇന്നലെ ഉച്ചയ്ക്ക് 12. 45 ഓടെയാണു പാർട്ടി അധ്യക്ഷൻ ഗതാഗതമന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്.

ഉപാധികൾ ഒന്നുമില്ലാതെയാണു രാജിക്കത്ത് കൈമാറിയിട്ടുള്ളതെന്നു ടി.പി പീതാംബരൻമാസ്റ്റർ പറഞ്ഞു. മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന തീരുമാനം കൈക്കൊണ്ട ശേഷം ഗതാഗതമന്ത്രി ഔദ്യോഗിക വസതിയിൽ ഇന്നലെ രാവിലെ 11.30 ഓടെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. തുർന്ന് പാർട്ടി അധ്യക്ഷന് രാജിക്കത്ത് എഴുതി നല്കി. തുടർന്ന് 12.20 ഓടെ തോമസ് ചാണ്ടി സ്വദേശമായ ആലപ്പുഴയിലേക്ക് പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.