സമ്മർദങ്ങൾക്കു നടുവിൽ മന്ത്രിമന്ദിരം
Wednesday, November 15, 2017 2:16 PM IST
തിരുവനന്തപുരം:ആദ്യം എ.കെ ശശീന്ദ്രന്‍റെയും പിന്നീട് തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയായിരുന്ന കാവേരി ഇന്നലെ സമ്മർദങ്ങൾക്കു നടുവിലായിരുന്നു. ചൊവ്വാഴ്ച രാത്രി തലസ്ഥാനത്തെത്തിയ മന്ത്രി കന്‍റോൺമെന്‍റ് കോമ്പൗണ്ടിലുള്ള കാവേരിയിൽനിന്ന് ഇന്നലെ രാവിലെ എട്ടിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കായി ഇറങ്ങി. മണിക്കൂറുകൾക്കകം മന്ത്രി രാജിവച്ചു.ഏഴു മാസം മുന്പ് ശശീന്ദ്രൻ രാജിവച്ചപ്പോഴാണ് തോമസ് ചാണ്ടി മന്ത്രി യായത്.

കനത്ത സുരക്ഷയാണു മന്ത്രിയുടെ വസതി മുതൽ മസ്കറ്റ് ഹോട്ടൽ പരിസരം വരെ ഏർപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മസ്കറ്റ് ഹോട്ടലിനു സമീപത്തു മന്ത്രിയെ കരിങ്കൊടി കാട്ടിയതോടെ സുരക്ഷാ സംവിധാനം കൂടുതൽ കർശനമാക്കി. മന്ത്രിയുടെ നാലം നമ്പർ സ്റ്റേറ്റ് കാറിനു മുന്നിലും പിന്നിലും പോലീസ് വാഹനങ്ങൾ.

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ചർച്ച നടത്തിയ ശേഷം ഒമ്പതോടെ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടേറിയറ്റിലേക്ക്. ഒമ്പതിന് ആരംഭിച്ച മന്ത്രിസഭാ യോഗം 10.10 ന് അവസാനിച്ചു. മന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി 25 മിനിറ്റോളം ചെലവഴിച്ചു. 10.40 ഓടെ ഓഫീസിൽനിന്ന് ഇറങ്ങി. പ്രധാന ഉദ്യോഗസ്ഥർക്കു രാജിക്കാര്യം സംബന്ധിച്ചു സൂചന നല്കി. ഓഫീസിലെ പ്രധാന മുറിയും പൂട്ടിയശേഷമാണ് പുറത്തിറങ്ങിയത്.

അവിടെനിന്നു പാർട്ടി നേതാക്കളുമായി കൂടിയാലോചനയ്ക്കായി ഔദ്യോഗിക വസതിയിലേക്ക്. പാർട്ടി പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്ററും മുൻ മന്ത്രി എ.കെ. ശശീന്ദ്രനും 11.10നു കാവേരിയിലേക്കു വന്നു. അവരുമായി അടച്ചിട്ട മുറിയിൽ ചർച്ച. മന്ത്രിയുടെ രാജി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളെ കാണുമെന്നുമുള്ള സൂചന ഉണ്ടായിരുന്നതിനാൽ കന്‍റോൺമെന്‍റ് ഹൗസ് കോമ്പൗണ്ടിനു മുന്നിൽ വൻ മാധ്യമപ്പട. കോമ്പൗണ്ടിനുള്ളിലേക്ക് മാധ്യമ പ്രവർത്തകർക്ക് ഇന്നലെ പ്രവേശനം ഉണ്ടായിരുന്നില്ല.

ഇതിനിടെ ഉച്ചകഴിഞ്ഞ് രണ്ടോടെ മന്ത്രി രാജി സമർപ്പിക്കുമെന്ന പ്രചാരണം വന്നു. 11.30 ഓടെ ഗതാഗത വകുപ്പിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനം മന്ത്രിയുടെ വസതിയിൽ എത്തി. പ്രധാനപ്പെട്ട ചില ഫയലുകളിൽ ഒപ്പുവയ്പിക്കുന്നതിനാണ് ഉദ്യോഗസ്ഥർ എത്തിയത്. അവർ 15 മിനിറ്റിനുള്ളിൽ പുറത്തേക്ക്. രാജിക്കാര്യം സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന്‍റെ ഭാഗമായി എൻസിപി സംസ്ഥാന അധ്യക്ഷൻ മന്ത്രിയുടെ വസതിയിൽനിന്നു ദേശീയ നേതാക്കളുമായി ബന്ധപ്പെട്ടു. പന്ത്രണ്ടോടെ ചർച്ചകൾ അവസാനിച്ചു.

12.10 ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിമന്ദിരത്തിൽ നിന്നു പുറത്തേക്ക് എത്തി. അര മണിക്കൂറിനുള്ളിൽ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്നു ശശീന്ദ്രന്‍റെ പ്രതികരണം. രാജിക്കത്ത് നല്കാനാണോ എന്ന ചോദ്യത്തിനു മറുപടി പറയാതെ ശശീന്ദ്രൻ പോയി. ഇതോടെ മന്ത്രി ഇനി ഏതു സമയവും രാജിക്കായി സെക്രട്ടേറിയറ്റിലേക്കു തിരിക്കുമെന്ന അഭ്യൂഹം.

12.20 ഓടെ മന്ത്രിയുടെ പൈലറ്റ് വാഹനങ്ങൾ സ്റ്റാർട്ടാക്കി യാത്രയ്ക്കു തയാറാവുന്നു. രണ്ടു മിനിറ്റിനുള്ളിൽ മന്ത്രിയുമായി നാലാം നമ്പർ സ്റ്റേറ്റ് കാർ കന്‍റോൺമെന്‍റ് ഗേറ്റ് കടന്ന് പുറത്തേക്ക്. മാധ്യമ പ്രവർത്തകർ അടുത്തുവന്നപ്പോൾ മന്ത്രി ഇന്നോവയുടെ ഗ്ലാസ് താഴ്ത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാജിവയ്ക്കാൻ പോവുകയല്ലെന്നും രണ്ടു മണിക്കു ശശീന്ദ്രന്‍റെ മുറിയിൽ പത്രസമ്മേളനം ഉണ്ടാവുമെന്നും മാത്രം തോമസ് ചാണ്ടിയുടെ മറുപടി. ഇതോടെ വീണ്ടും ആശയക്കുഴപ്പം. രണ്ടു പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മന്ത്രിയുടെ വാഹനം പുറത്തേക്ക്.


അഞ്ചു മിനിറ്റ് കഴിഞ്ഞ് കറുത്ത ഇന്നോവയിൽ ടി.പി. പീതാംബരൻ മാസ്റ്റർ പുറത്തേക്ക്. അദ്ദേഹം പോയതു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലേക്ക്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ രാജി സംബന്ധിച്ച തീരുമാനം ഉണ്ടാവുകയും രാജി എഴുതി പാർട്ടി അധ്യക്ഷനെ ഏല്പിക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടി പോയത് സ്റ്റേറ്റ് കാറിൽ ആലപ്പുഴയിലേക്ക്. ഇടതു സർക്കാർ അധികാരമേറ്റ് ഒന്നര വർഷത്തിനുള്ളിൽ രണ്ടാമത്തെ മന്ത്രിയും കാവേരിയിൽനിന്നു പടിയിറങ്ങി.

തോമസ് വർഗീസ്

നാൾവഴി

ഏപ്രിൽ ഒന്ന്

ഹണിട്രാപ് വിവാദത്തിൽപെട്ട് സംസ്ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിലേക്ക് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മേയ് 24

മാർത്താണ്ഡം കായലിലെ പൊതുവഴിയും സർക്കാർ ഭൂമിയും സ്വകാര്യ വ്യക്തി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നൽകി.

ജൂണ്‍ 17

മാർത്താണ്ഡം കായൽ കൈയേറിയെന്ന പരാതിയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കന്പനിക്ക് വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകി.

ജൂണ്‍ 23

ബി.കെ. വിനോദ് വ്യാജ പരാതി കെട്ടിച്ചമച്ച് മന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നെന്നു പറഞ്ഞ് പ്രസ്തുത കന്പനി പുളിങ്കുന്ന് സിഐക്കു പരാതി നൽകി. വിനോദിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഓഗസ്റ്റ് 11

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ പുന്നമടയിലെ ലേക്ക് പാലസ് റിസോർട്ടിലേക്ക് പാടം നികത്തി റോഡ് പണിതെന്ന വാർത്ത പ്രമുഖ ചാനൽ പുറത്തുവിടുന്നു. വലിയകുളം സീറോ ജെട്ടി റോഡിനെക്കുറിച്ചുള്ളതായിരുന്നു വാർത്ത.

ഓഗസ്റ്റ് 16

മന്ത്രി തോമസ് ചാണ്ടിക്ക് നിലംനികത്താൻ അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ കാണാനില്ലെന്ന വിവരാവകാശ രേഖ ചാനൽ പുറത്തുവിടുന്നു,

ഓഗസ്റ്റ് 17

തോമസ് ചാണ്ടി വിഷയം നിയമസഭയിൽ. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചു. ഒരിഞ്ച് ഭൂമി താൻ കൈയേറിയെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് നിയമസഭയെ സാക്ഷിയാക്കി തോമസ് ചാണ്ടി പ്രഖ്യാപിക്കുന്നു. ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഒക്‌ടോബർ 12

ലേക്ക് പാലസ് റിസോർട്ടിലെ പാർക്കിംഗ് ഏരിയ സർവേ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി. ക്രമക്കേടുകൾ കണ്ടെത്തി.

ഒക്‌ടോബർ 13

തോമസ് ചാണ്ടിയെ പിന്തുണച്ച് എൻസിപി കേന്ദ്ര നേതൃത്വം. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ.

ഒക്‌ടോബർ 21

തോമസ് ചാണ്ടിയുടെ നിയമലംഘനം; കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മാർത്താണ്ഡം കായലിൽ മന്ത്രി നിയമലംഘനം നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം. നടപടിക്കു ശിപാർശ.

ഒക്‌ടോബർ 23

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരേ തോമസ് ചാണ്ടി. കളക്ടർ പരിശോധിച്ചത് കോടതിയുടെ പരിഗണനയിലുള്ള കാര്യമെന്നു മന്ത്രി. കളക്ടർക്കെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി.

നവംബർ 1

മാത്തൂർ ദേവസ്വത്തിന്‍റെ 34.68 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തോമസ് ചാണ്ടി തട്ടിയെടുത്തെന്നു കാട്ടി മന്ത്രിക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്തൂർ കുടുംബാംഗം രാമങ്കരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തോമസ് ചാണ്ടിയും മകളും ഉൾപ്പെടെ 17 പേർക്കെതിരേയാണു പരാതി.

നവംബർ 14

കളക്ടറുടെ റിപ്പോർട്ടിനെ ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമർശനം. ഹർജി ഹൈക്കോടതി തള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.