ബസും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ രണ്ടു പേർ മരിച്ചു
ബസും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ രണ്ടു പേർ മരിച്ചു
Sunday, October 22, 2017 12:09 PM IST
കുറവിലങ്ങാട്: എംസി റോഡിൽ വെന്പള്ളി ആരംപിള്ളി വളവിലുണ്ടായ അപകടത്തിൽ അയൽവാസികളായ രണ്ടു പേർ മരിച്ചു. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ കാളികാവ് കൊച്ചുമലയിൽ സെബാസ്റ്റ്യൻ (സോമൻ -55), ഇടച്ചേരിൽ റോയിക്കുട്ടൻ (35) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.

കോട്ടയത്തുനിന്ന് കൂത്താട്ടുകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസും എതിർദിശയിൽ പട്ടിത്താനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടി യിടിച്ചത്. പശുവളർത്തൽ നടത്തുന്ന സെബാസ്റ്റ്യൻ സുഹൃത്തും അയൽവാസിയുമായ റോയിക്കുട്ടനെയും കൂട്ടി പാലുമായി ഏറ്റുമാനൂർ തവളക്കുഴിയിലുള്ള ഒരു സ്ഥാപനത്തിലേക്കു പോകവേയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സെബാസ്റ്റ്യനും റോയിക്കുട്ടനും ബസിനടിയിൽപ്പെട്ടു. ഇവർ സഞ്ചരിച്ച ബൈക്കിനു മുകളിൽ ബസിന്‍റെ ചക്രം കയറിയിറങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് കുറവിലങ്ങാട് സ്റ്റേഷനിൽനിന്ന് എസ്ഐ ഷമീർഖാന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയ ശേഷമാണ് ഇരുവരെയും ബസിനടിയിൽ നിന്നു പുറത്തെത്തിച്ചത്. സമീപവാസിയായ ഒരാളുടെ സഹായത്തോടെ ബസ് നീക്കിയശേഷമാണ് ഇരുവരെയും ബസിനടിയിൽനിന്നു പുറത്തെത്തിച്ചത്. കുറവിലങ്ങാട് സ്റ്റേഷനിലെയും ഫ്ളൈയിംഗ് സ്ക്വാഡിലെയും പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസോടിച്ചിരുന്ന കൂത്താട്ടുകുളം ഡിപ്പോയിലെ ഡൈവ്രർ അജിയെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.


കാട്ടാന്പാക്ക് കൊച്ചുമലയിൽ കുടുംബാംഗം സിസിലിയാണ് സെബാസ്റ്റ്യന്‍റെ ഭാര്യ. മക്കൾ: സുഭാഷ് (സ്റ്റാഫ് നഴ്സ് - മുംബൈ), സുബീഷ് (ദുബായ്), സുനീഷ് (അധ്യാപകൻ, ഡൽഹി). മരുമക്കൾ: അനു (ചീനിക്കുഴി), രഞ്ജു (മണ്ണയ്ക്കനാട്).
അവിവാഹിതനായ റോയിക്കുട്ടൻ പരേതനായ മാത്യു- ഏലമ്മ ദന്പതികളുടെ മകനാണ്. രാജി (കുര്യനാട്), രാജേഷ് , റൂബി (വടാട്ടുപാറ) എന്നിവരാണ് സഹോദരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.