ട്രെയിനുകൾക്കു നേരേ കല്ലേറ്; രണ്ടു പേർക്കു പരിക്ക്
ട്രെയിനുകൾക്കു നേരേ കല്ലേറ്; രണ്ടു പേർക്കു പരിക്ക്
Sunday, October 22, 2017 12:01 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു പുറപ്പെട്ട രണ്ടു ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായി. രണ്ടു യാത്രക്കാർക്കു പരിക്കേറ്റു. കല്ലേറിൽ യാത്രക്കാരിയുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റു.ഉച്ചകഴിഞ്ഞു 2.30നു കണ്ണൂരിലേക്കു പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസിനു നേരേ വേളിക്കും കഴക്കൂട്ടത്തിനും മധ്യേയാണു കല്ലേറുണ്ടായത്. യാത്രക്കാരനായ കോഴിക്കോട് ബാലുശേരി നീലാംബരത്തിൽ സുരേഷ്ബാബുവിനു പരിക്കേറ്റു. സുരേഷ്ബാബുവിന്‍റെ മൂക്കിനാണു പരിക്ക്. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സ നൽകിയ ശേഷം യാത്ര തുടർന്നു.


തുടർന്നു 2.50നു പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ മെയിലിനു നേരെ കടയ്ക്കാവൂരിനു സമീപം കല്ലേറുണ്ടായി. കല്ലേറിൽ ചെന്നൈ ആവഡി നെഹ്റു നഗറിൽ സബീന (42)യുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനുകൾക്കു നേരേ കല്ലേറുണ്ടാകുന്നത് അടുത്ത കാലത്തായി വ്യാപകമാകുകയാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താത്തതു കല്ലേറു വ്യാപകമാകാൻ കാരണമാകുന്നതായി യാത്രക്കാർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.