വനിത കമ്മീഷൻ മുൻ അധ്യക്ഷ മുൻ സെക്രട്ടറിക്കെതിരേ നൽകിയ പരാതിയിൽ നഷ്ടപരിഹാരം
Sunday, October 22, 2017 11:45 AM IST
തിരുവനന്തപുരം: വനിത കമ്മീഷൻ മുൻ അധ്യക്ഷ ജസ്റ്റീസ് ശ്രീദേവി, വനിത കമ്മീഷൻ മുൻ സെക്രട്ടറി ഇ. അംബികാമ്മയ്ക്കെതിരെ നല്‍കിയ പരാതിയിൽ സെക്രട്ടറി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

ജസ്റ്റീസ് ശ്രീദേവി നല്‍കിയ പരാതിയിൽ വിശദമായ തെളിവെടുപ്പും ഹിയറിംഗും നടത്തിയ ലോകായുക്ത ഡിവിഷൻ ബെഞ്ച്, അംബികാമ്മയ്ക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഏറെയും ശരിയാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിൽ ആജ്ഞാലംഘനവും അനുസരണക്കേടും നടത്തിയ അംബികാമ്മ പരാതിക്കാരിക്കു മാനസിക യാതനയും കഷ്ടതയും ധനനഷ്ടവും വരുത്തി എന്നും അതിനാൽ പരാതിക്കാരിക്ക് അംബികാമ്മ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. ലോകായുക്ത ജസ്റ്റീസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ. പി. ബാലചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ് .വനിത കമ്മീഷൻ നടത്തിയ സംസ്ഥാനതല സെമിനാറിൽ ഓഫീസിൽ ഹാജരായിരുന്നിട്ടും പങ്കെടുത്തില്ല, സെമിനാറിൽ പങ്കെടുത്ത ജീവനക്കാരുടെ ഹാജരിൽ ചുവപ്പ് മഷി വരച്ച് അവധി രേഖപ്പെടുത്തി, വനിത കമ്മീഷൻ ആക്ട് പ്രകാരം ചെയർപേഴ്സനുമായി ആലോചിച്ച് വേണം മീറ്റിംഗിന്‍റെ അജന്‍ഡ നിശ്ചയിക്കാനെങ്കിലും അതു നിരന്തരം ലംഘിച്ചു, മിനിറ്റ്സ് ബുക്ക് തിരുത്തി, സൗമ്യ വധത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷ സംബന്ധിച്ച ഒരു ഡോക്യുമെന്‍ററി നിർമിക്കാനെടുത്ത തീരുമാനം അട്ടിമറിച്ചു, നിയമ സംബന്ധിയായ ഒരു പുസ്തകം വാങ്ങാൻ ഉത്തരവ് നല്‍കിയിട്ടും ബജറ്റ് വിഹിതം ഉണ്ടായിട്ടും അതു നടപ്പായില്ല,വനിത കമ്മീഷൻ നടത്തിയ അദാലത്ത് സംബന്ധിച്ച ബില്ലുകൾ മാറ്റി നല്‍കിയില്ല തുടങ്ങി പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ലോകായുക്ത കണ്ടെത്തി.


പരാതിയുടെ ഹിയറിംഗ് സമയത്ത് വനിത കമ്മീഷൻ ആക്ടിന്‍റെ വിവിധ വശങ്ങൾ പരിശോധിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച് വനിത കമ്മീഷൻ അധ്യക്ഷ കമ്മീഷനിലെ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന ആളാണെന്നും മെബർ സെക്രട്ടറി അതിനു കീഴെ വരുന്ന ഉദ്യോഗസ്ഥയാണെന്നും വിലയിരുത്തി. അതുകൊണ്ടുതന്നെ സെക്രട്ടറി ആജ്ഞാലംഘനവും അനുസരണക്കേടും നടത്തിയതായി കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.