സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിനോടു വിശദീകരണം തേടി
സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിനോടു  വിശദീകരണം തേടി
Sunday, October 22, 2017 11:45 AM IST
കൊച്ചി: സ്വകാര്യ ഏജൻസിയുടെ സായുധസുരക്ഷ ഏർപ്പെടുത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപിനോടു പോലീസ് വിശദീകരണം തേടി. ശനിയാഴ്ച വൈകുന്നേരം സിവിൽ പോലീസ് ഓഫീസർ നേരിട്ടാണു ദിലീപിനു നോട്ടീസ് നൽകിയത്. സുരക്ഷാപ്രശ്നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തിനു സായുധ സുരക്ഷ ഏർപ്പെടുത്തിയെന്നു വ്യക്തമാക്കണമെന്ന് ആലുവ എസ്ഐ നൽകിയ നോട്ടീസിൽ പറയുന്നു. ഇന്ന് രാവിലെ 10നും 12നും ഇടയ്ക്ക് മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ദിവസം മുതലാണു ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സിന്‍റെ മൂന്നു സായുധ കമാൻഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇവരുടെ വിവരങ്ങൾ, ഉപയോഗിക്കുന്ന തോക്കിന്‍റെ ലൈസൻസ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയൽ കാർഡുകൾ എന്നിവ സഹിതം വിശദീകരണം നൽകണം. സ്വകാര്യസുരക്ഷ തേടിയതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


നിലവിൽ വ്യക്തികൾക്കു സ്വകാര്യസുരക്ഷ ഏർപ്പാടാക്കുന്നതിൽ തെറ്റില്ല. എന്നാൽ, ക്രിമിനൽ ഗൂഢാലോചനക്കേസിൽ 85 ദിവസം ജയിലിൽ കിടന്നയാൾ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏർപ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് നിർദേശം. തണ്ടർ ഫോഴ്സിന്‍റെ തൃശൂരിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ച രേഖകൾ ഗോവയിലാണെന്നാണ് ഇവർ അറിയിച്ചത്. ഇതേത്തുടർന്നാണു പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.