ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതീയുവാക്കളെ തിരിച്ചറിഞ്ഞു
ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതീയുവാക്കളെ തിരിച്ചറിഞ്ഞു
Sunday, October 22, 2017 11:35 AM IST
ഹരിപ്പാട്: യുവതീയുവാക്കളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഇരുവരെയും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിലാണ് മലയാളികളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ. സുരേഷും (കിഷോർ-29) പിതൃസഹോദര പുത്രൻ കാരാത്ര പുതുവലിൽ കിരണിന്‍റെ ഭാര്യ സുമ(32)യുമാണ് മരിച്ചതെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു.

സുരേഷ് ബി ടെക് കഴിഞ്ഞു ഗോവയിൽ ഇലക്‌ട്രിക്കൽ എൻജിനിയറായി ജോലി നോക്കിയ ശേഷം കുറച്ചുനാളായി നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 11ന് ഹൈദരാബാദിൽ ജോലി ലഭിച്ചെന്നു പറഞ്ഞു വീട്ടിൽനിന്നു പോയതാണ്. സിവിൽ എൻജിനിയറായ കിരണും ബിഎസ്‌സി നഴ്സിംഗ് കഴിഞ്ഞു ട്യൂട്ടറായി ജോലി ചെയ്യുന്ന സുമയും വർഷങ്ങളായി ഡൽഹിയിൽ രമേശ് നഗറിലായിരുന്നു താമസം. ദീപാവലി ദിവസം സുരേഷ് കിരണിന്‍റെ വീട്ടിലെത്തിയിരുന്നു.


കഴിഞ്ഞ ഓണത്തിനാണ് കിരണിന്‍റെ കുടുംബം നാട്ടിൽ വന്നു മടങ്ങിയത്. അന്നു മുതൽ സുമയും സുരേഷും തമ്മിൽ അടുപ്പത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ദീപാവലി ദിവസം ഇവരുടെ ബന്ധത്തെച്ചൊല്ലി കിരണും സുമയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് 19 മുതൽ സുമയെയും സുരേഷിനെയും കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ചു പോലീസിൽ പരാതിയും നൽകിയിരുന്നു. അന്വേഷണം നടന്നു വന്നപ്പോഴാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.