കലാലയ രാഷ്‌ട്രീയം : കോടതിവിധി അട്ടിമറിക്കാൻ നിയമനിർമാണത്തിനു നീക്കം
കലാലയ രാഷ്‌ട്രീയം : കോടതിവിധി അട്ടിമറിക്കാൻ നിയമനിർമാണത്തിനു നീക്കം
Saturday, October 21, 2017 1:17 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്‌ട്രീയം നിരോധിച്ച ഹൈക്കോടതിവിധി മറികടക്കാൻ സംസ്ഥാനം നിയമനിർമാണത്തിന് ഒരുങ്ങുന്നു. കലാലയങ്ങളിലെ രാഷ്‌ട്രീയ പ്രവർത്തനം നിയമവിധേയമാക്കുന്നതിനാണു നിയമനിർമാണം നടത്തുന്നത്.

കാന്പസിനുള്ളിലെ രാഷ്‌ട്രീയ പ്രവർത്തനത്തിനു നിയമപരമായ സാധുതയില്ലാത്തതിനാലാണു കോടതി നിരോധിച്ചതെന്നാണു പൊതുവിലയിരുത്തൽ. നിയമസാധുത നൽകിയാൽ വിധിയെ മറികടക്കാമെന്നാണ് ആലോചന. ഇതിന്‍റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരം നിയമം ഉണ്ടോയെന്നു നിയമവകുപ്പു പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന്‍റെ കരടു തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിനു നിർദേശം നൽകിയിട്ടുമുണ്ട്. വിദ്യാഭ്യാസവകുപ്പു നൽകുന്ന കരട് നിയമവകുപ്പു പരിശോധിച്ചശേഷമാകും തുടർ നടപടികൾ.

രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ പേരിൽ കാന്പസുകളിൽ അക്രമം നടക്കുന്നതു തടയാനുള്ള മാർഗങ്ങളും നിർദിഷ്ട നിയമത്തിൽ ഉണ്ടാകുമെന്നാണു സൂചന. 18 വയസിനു മുകളിൽ വോട്ടവകാശമുള്ളവർക്കു സംഘടനാ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന ഭരണഘടനാ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് കലാലയങ്ങളിൽ രാഷ്‌ട്രീയം അനുവദിക്കാനുള്ള ആലോചനയെന്നു നിയമവകുപ്പ് അധികൃതർ പറയുന്നു. ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചന.


വിദ്യാർഥി രാഷ്‌ട്രീയം അനുവദിക്കാനായി ബിൽ കൊണ്ടു വരണമെന്നു കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. സ്പീക്കറുടെകൂടി അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണു സർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.

അതിനിടെ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിക്കെതിരേ അപ്പീൽ നൽകുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലാണ്. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നിയമോപദേശമാണു ലഭിച്ചിട്ടുള്ളത്.

അരാഷ്‌ട്രീയ കാന്പസുകൾ ലഹരി മാഫിയയും വർഗീയ സംഘങ്ങളും ക്രിമിനലുകളും താവളമാക്കുമെന്നാണു സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും അഭിപ്രായം. ഇന്നലെ ചേർന്ന കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയോഗവും ഹൈക്കോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അരാഷ്‌ട്രീയ കാന്പസുകളിൽ വർഗീയ ശക്തികൾ അടക്കം പിടിമുറുക്കുന്നതിലെ അപകടം കോടതിയെ ധരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നായിരുന്നു കെപിസിസിയുടെ ആവശ്യം. കലാലയ മാനേജ്മെന്‍റുകളും എയിഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിലും രാഷ്‌ട്രീയം വിലക്കിയ വിധിയെ സ്വാഗതം ചെയ്തിരുന്നതാണ്. അവരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ പരിഗണിക്കാതെയാണു സർക്കാർ നീക്കം എന്ന് ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.