ലാവ്‌ലിൻ കേസ്: പ്രതികൾ അടുത്ത മാസം ഹാജരാകണമെന്നു കോടതി
Saturday, October 21, 2017 1:04 PM IST
തിരുവനന്തപുരം: എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസിലെ പ്രതികൾ അടുത്ത മാസം നാലിനു ഹാജരാകാൻ കോടതി നിർദേശം.

കേസിൽ നിലവിലെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസ്, എം.കസ്തൂരിരംഗ അയ്യർ എന്നിവർ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരാകാത്തതിനെ ത്തുടർന്നാണ് കോടതി നിർദേശം. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണു കേസ് പരിഗണിക്കുന്നത്.

2013 നവംബർ അഞ്ചിനു കേസിലെ എട്ടാം പ്രതി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടതാണ് അഴിമതി. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങൾ വഴി സംസ്ഥാന സർക്കാരിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ലാവ്‌ലിൻ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.