കിഴക്കന്പലത്ത് 220 കെവി ലൈൻ പൊട്ടിവീണു വൻ നാശം
കിഴക്കന്പലത്ത് 220 കെവി ലൈൻ പൊട്ടിവീണു വൻ നാശം
Saturday, October 21, 2017 1:04 PM IST
കിഴക്കമ്പലം: മൂലമറ്റത്തുനിന്നു കളമശേരിയിലേക്കു പോകുന്ന 220 കെവി വൈദ്യുതിലൈൻ കുന്നത്തുനാട്ടിൽ പൊട്ടി വീടുകളുടെ മുകളിലേക്കു വീണു വൻനാശം. അഞ്ചു പേർക്കു വൈദ്യുതാഘാതമേറ്റു. മൂന്നു വീടുകൾക്കു വിള്ളലുണ്ടായി. നാല്പതോളം വീടുകളിലെ ലക്ഷങ്ങൾ വിലവരുന്ന വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. പറക്കോട് പുത്തൻപള്ളി മൈതാനിമുകൾ പ്രദേശത്തുകൂടി കടന്നുപോകുന്ന അമ്പതുവർഷത്തോളം പഴക്കമുള്ള വൈദ്യുതിലൈനാണു പൊട്ടിവീണത്. പോസ്റ്റിൽ ലൈൻ ഘടിപ്പിച്ചിരുന്ന ക്ലേ ഒടിഞ്ഞതിനെത്തുടർന്നു ലൈൻ പൊട്ടിവീഴുകയായിരുന്നു. ലൈൻ പൊട്ടിയപ്പോൾ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.

11 കെവി ലൈനിനു മുകളിലേക്ക് 220 കെവി ലൈൻ വീണതിനെത്തുടർന്നാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചത്. ആളുകൾക്കു വൈദ്യുതാഘാതമേറ്റതും ഇതുകാരണമാണ്. സംഭവത്തെത്തുടർന്നു മണിക്കൂറുകളോളം പ്രദേശത്തു വൈദ്യുതി മുടങ്ങി. വള്ളോപ്പിള്ളിയില്‍ ഐഷാ (65), ആഷ്ന പ്രതീപ്(9), അഭിത്ത് പ്രതീപ് (4), അമയ റിന്‍സ്, അഭിലാഷ് ചന്ദ്രന്‍ (25) എന്നിവരെ ഷോക്കേറ്റതിനെത്തുടര്‍ന്നു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വീടുകളിലെ ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വൈദ്യുതി മീറ്ററും പഞ്ചായത്തിലെ മൂന്നു സിപിയു യൂണിറ്റും നശിച്ചതിൽപ്പെടുന്നു. നാല്പത്തിയൊമ്പതാം നമ്പര്‍ ആംഗന്‍വാടിയില്‍ ഫാന്‍ പൊട്ടിത്തെറിച്ചു. ഇവിടത്തെ വൈദ്യുതി മീറ്റര്‍ തകർന്നു. ശബദംകേട്ട് കുട്ടികളും അധ്യാപിക യും നിലവിളിച്ചുകൊണ്ടു പുറത്തേക്കോടി. വീടുകളിൽ ചാർജ് ചെയ്യാനായി കുത്തിയിട്ടിരുന്ന പത്തോളം മൊബൈൽ ഫോണുകളും പൊട്ടിത്തെറിച്ചു.

50 വര്‍ഷം മുമ്പ് വലിച്ച ലൈനിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. കെഎസ്ഇബി അധികൃതരെത്തി വൈകിട്ട് അഞ്ചോടെ 220 കെവി വൈദ്യുതിലൈൻ നന്നാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പ്രദേശത്തെ 11 കെവി ലൈനിലെ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചിട്ടുണ്ട്. ലൈൻ പൊട്ടിവീണു നാശമുണ്ടായ വീടുകൾ വി.പി. സജീന്ദ്രൻ എംഎൽഎ സന്ദർശിച്ചു. നാശനഷ്ടങ്ങളുണ്ടായവർക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.