മെഡിക്കൽ കോളജ് കോഴ: എം.ടി. രമേശിനു വിജിലൻസ് നോട്ടീസ്
മെഡിക്കൽ കോളജ് കോഴ: എം.ടി. രമേശിനു  വിജിലൻസ് നോട്ടീസ്
Saturday, October 21, 2017 12:56 PM IST
തിരുവനന്തപുരം: മെഡിക്കൽ കൗണ്‍സിലിന്‍റെ പരിശോധന ഒഴിവാക്കി വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം പുതുക്കാൻ 5.60 കോടിയുടെ കോഴയിടപാട് നടന്നെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനു വിജിലൻസ് അന്വേഷണസംഘം നോട്ടീസ് നൽകി. ഈ മാസം 31ന് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരായി മൊഴി നൽകണമെന്നാണു നോട്ടീസ്. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ എം.ടി. രമേശിനെതിരേ ആരോപണമുയർന്നിരുന്നു.

പാലക്കാടുള്ള ഒരു മെഡിക്കൽ കോളജിന് മെഡിക്കൽ കൗണ്‍സിലിന്‍റെ അംഗീകാരം നൽകാൻ രമേശ് ഇടപെട്ടെന്നായിരുന്നു പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

വിജിലൻസ് പ്രത്യേക അന്വേഷണസംഘം രണ്ടാം യൂണിറ്റ് എസ്പി കെ.ജയകുമാറാണ് രമേശിനു നോട്ടീസ് നൽകിയത്. ബിജെപി സഹകരണ സെൽ കണ്‍വീനറായിരുന്ന ആർ.എസ്. വിനോദ്, കോളജ് ഉടമ ആർ. ഷാജി, ഡൽഹിയിലെ ഇടനിലക്കാരൻ സതീഷ് നായർ, കോഴ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച ബിജെപി നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ, പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.


കോളജിന് അനുമതി ലഭിക്കാൻ ഡൽഹിയിലെ ഇടനിലക്കാരനായ സതീഷ് നായർക്കു പണം നൽകിയതായി വർക്കല മെഡിക്കൽ കോളജ് ഉടമ ഷാജി, വിജിലൻസിനു മൊഴിനൽകിയിരുന്നു. എന്നാൽ, എത്ര തുകയാണു നൽകിയതെന്നു ഷാജി വെളിപ്പെടുത്തിയിരുന്നില്ല.

ബിജെപി നേതാക്കൾക്കെതിരേയുള്ള അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തയാറെടുക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണു ബിജെപി നേതാവിനെ മൊഴി എടുക്കാൻ വിളിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.