തുടികൊട്ടുന്നതു തുലാവർഷമല്ല; രണ്ടു ദിവസംകൂടി കനത്ത മഴ
Saturday, October 21, 2017 12:56 PM IST
തിരുവനന്തപുരം: തുലാം പിറന്നിട്ട് ഒരാഴ്ചയാകുന്പോഴും പെയ്തൊഴിയാതെ തെക്കുപടിഞ്ഞാറൻ കാലവർഷം. കഴിഞ്ഞ നാലു ദിവസമായി തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തുടരുന്ന ശക്തമായ മഴ ഇനിയും രണ്ടു ദിവസംകൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡീഷ തീരത്തു രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ പ്രഭാവത്താലാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ മഴ തിമിർക്കുന്നത്. ഇതു തുലാവർഷത്തിന്‍റെ ഭാഗമായുള്ള മഴയല്ലെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

നാളെ രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ തുലാവർഷം എത്തണമെങ്കിൽ ശക്തമായി വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റിന്‍റെ ഗതി മാറണം. ഇതിന്‍റെ ശക്തി കുറയുകയും പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറികടന്നു വീശുന്ന വടക്ക് കിഴക്കൻ മണ്‍സൂണ്‍ കാറ്റ് ശക്തിപ്രാപിക്കുകയും ചെയ്യുന്പോഴാണ് സംസ്ഥാനത്തു തുലാവർഷപ്പെയ്ത്ത് ആരംഭിക്കുക. വ്യാഴാഴ്ചയോടുകൂടി വടക്കു കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കുമെന്നും തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്‍റെ ശക്തി കുറഞ്ഞു കാലവർഷം പിൻവാങ്ങുമെന്നും തുടർന്ന് കേരളത്തിൽ തുലാവർഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ചു തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്.


ഒക്ടോബറിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന തുലാവർഷക്കാലത്ത് 48.07 സെന്‍റിമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. 62 ശതമാനം മഴക്കുറവാണു കഴിഞ്ഞ തുലാവർഷത്തിൽ രേഖപ്പെടുത്തിയത്. അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽനിന്നു മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി മികച്ച മഴയാണു ലഭിച്ചത്. ഇതു പോലെതന്നെ തുലാവർഷത്തിലും ഇക്കുറി കേരളത്തിനു വലിയ പ്രതീക്ഷയാണുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.