സുബ്രഹ്മണ്യ ഭട്ടിന്‍റെ നില മെച്ചപ്പെട്ടു
Saturday, October 21, 2017 12:56 PM IST
കോട്ടയം: ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കു വിധേയനായ തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീ ലക്ഷ്മിയിൽ സുബ്രഹ്മണ്യ ഭട്ടിന്‍റെ (51) ആരോഗ്യനില കൂടതൽ മെച്ചപ്പെട്ടതിനാൽ അദ്ദേഹത്തെ ഇന്നു പ്രത്യേക മുറിയിലേക്കു മാറ്റും. ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യം പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ വിഭാഗത്തിലേക്കും രണ്ടാഴ്ചയ്ക്കുശേഷം അവിടെനിന്നു മറ്റൊരു തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയ ശേഷമാണ് ഇന്നു പ്രത്യേക മുറിയിലേക്ക് മാറ്റുന്നതെന്നും ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഡോക്്ടർമാർ അറിയിച്ചു.


കഴിഞ്ഞ മാസം 28ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹൃദയശസ്ത്രക്രിയ മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സർക്കാർ മെഡിക്കൽ കോളജിൽ നടക്കുന്ന നാലാമത് ഹൃദയം മാറ്റാൽ ശസ്ത്രക്രിയയിരുന്നു ഇത്. ഹരിയാന പഞ്ചകുലർ സ്വദേശി അതുൽ കുമാറി(24)ന്‍റെ ഹൃദയമാണ് ഭട്ടിൽ വച്ചുപിടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.