സംവാദം: ബിജെപി നേതാക്കൾ ഒളിച്ചോടുന്നുവെന്നു മുഖ്യമന്ത്രി
സംവാദം: ബിജെപി നേതാക്കൾ ഒളിച്ചോടുന്നുവെന്നു മുഖ്യമന്ത്രി
Friday, October 20, 2017 1:09 PM IST
തിരുവനന്തപുരം: വികസനവിഷയത്തിൽ സംവാദത്തിനു തയാറുണ്ടോയെന്ന അമിത് ഷായുടെ വെല്ലുവിളി സർക്കാർ ഏറ്റെടുത്തെങ്കിലും ഇതിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന ചർച്ചയ്ക്കായി വെല്ലുവിളിക്കുകയും അതു സ്വീകരിച്ചപ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നതു മാന്യമായ രാഷ്‌ട്രീയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രിയാത്മക സംവാദത്തിനു ദേശീയ അധ്യക്ഷൻ അമിത് ഷായെ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ പ്രേരിപ്പിക്കണം. കുമ്മനം രാജശേഖരന്‍റെ യാത്രയിൽ കേരളത്തിന്‍റെ വികസനത്തെക്കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നാണു മനസിലാക്കുന്നതെന്നും ഫേസ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. 15 ദിവസം നടത്തിയ യാത്ര, കേരളത്തെക്കുറിച്ച് ബിജെപി നടത്തിയ കുപ്രചാരണങ്ങൾ തെറ്റാണെന്നു സ്ഥാപിച്ചാണ് അവസാനിച്ചത്.

കണ്ണു ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബിജെപി- ആർഎസ്എസ് നേതൃത്വം അക്രമത്തിന്‍റെയും സംഘർഷത്തിന്‍റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെക്കുറിച്ചു പറഞ്ഞുതുടങ്ങിയതിൽ സന്തോഷമുണ്ട്. രാഷ്‌ട്രപതിയും നിരവധി കേന്ദ്രമന്ത്രിമാരും കേരളത്തിന്‍റെ പുരോഗതിയെക്കുറിച്ച് ഇവിട വന്നു മതിപ്പു പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എംഎൽഎയ്ക്കോ രാജ്യസഭാ അംഗത്തിനോ കേരളം നേടിയ പുരോഗതിയെക്കുറിച്ചു സംശയമില്ല.


കേരളത്തിലെ ബിജെപി നേതൃത്വമാണു ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ടു വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിപ്പിച്ചത്. അതു തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബിജെപി സംസ്ഥാന അധ്യക്ഷൻ തയാറാകണം.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിന്‍റെ സൗജന്യമാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ബിജെ പിയിൽ നിന്നു ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. എന്നാൽ എൽഡിഎഫ് സമീപനം വ്യത്യസ്തമാണ്.

കേരളത്തിന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടാൻ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ടു കേന്ദ്രവുമായി ഉൗഷ്മളമായ ബന്ധം നിലനിർത്തുന്നതിനുമാണു സർക്കാർ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.