മകനെ കോളജിൽ വിടുന്നതു പഠിക്കാനോ രാഷ്‌ട്രീയപ്രവർത്തനത്തിനോ?
മകനെ കോളജിൽ വിടുന്നതു  പഠിക്കാനോ രാഷ്‌ട്രീയപ്രവർത്തനത്തിനോ?
Friday, October 20, 2017 1:09 PM IST
കൊച്ചി: പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ പഠിക്കാനാണോ അതോരാ ഷ്‌ട്രീയ പ്രവർത്തനത്തിനാണോ കോളജിൽ അയയ്ക്കുന്നതെന്നു വ്യക്തമാക്കി മാതാപിതാക്കൾ സ്റ്റേറ്റ്മെന്‍റ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കോളജിലെ വിദ്യാർഥിസമരവുമായി ബന്ധപ്പെട്ട കേസിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

നവംബർ ആറിനു ഹർജി വീണ്ടും പരിഗണിക്കുന്പോൾ ജിഷ്ണുവിന്‍റെ മാതാപിതാക്കൾ ഹാജരാകണം. വിദ്യാർഥി സമരത്തെത്തുടർന്നു കോളജിൽ ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കണമെന്ന കോടതിവിധി പാലിച്ചില്ലെന്നാരോപിച്ചു കോളജ് മാനേജ്മെന്‍റ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കോളജ് അതിർത്തിയിലെ സമരപ്പന്തൽ നീക്കം ചെയ്യാനുള്ള കോടതിയുടെ ഉത്തരവ് പാലിച്ചെന്നും പന്തലും കൊടികളുമൊക്കെ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തെന്നും സർക്കാർ വിശദീകരിച്ചു.

കോളജിനു സമീപത്തെ സ്വകാര്യഭൂമിയിലാണ് ഇപ്പോൾ സമരപ്പന്തലുള്ളതെന്നും വിശദീകരണമുണ്ടായി. മക്കളെ പഠിക്കാനാണ് കോളജിൽ വിടുന്നതെന്നും ഇതുവഴി ഭാവിയിൽ മാന്യമായ തൊഴിലും കൂലിയും ഉറപ്പാക്കാൻ അവർക്കു കഴിയുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണു ജിഷ്ണുവിന്‍റെ മാതാപിതാക്കളോടു വിശദീകരണം തേടിയത്. ഇതിനിടെ കേസിൽ കക്ഷി ചേർത്തത് പുനഃപരിശോധിക്കണമെന്നും അഭ്യർഥി ച്ചാണ് ജിഷ്ണു കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജി പരിഗണിക്കവേ തനിക്കെതിരേ കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും തന്നെ കക്ഷിചേർത്ത നടപടി പുനപരിശോധിക്കണമെന്നും ആവശ്യ പ്പെട്ടാണു ജിഷ്ണു സത്യവാങ്മൂലം നൽകിയത്.


വിദ്യാർഥികളടക്കമുള്ളവർക്കു കോളജിൽ സ്വതന്ത്രമായി വരാനും പോകാനും സാഹചര്യം ഉണ്ടാക്കണമെന്നാണു പോലീസിനു നൽകിയ നിർദേശം. കോളജിൽ ആരെയും തടയുന്നതായി പ്രിൻസിപ്പലിനു പരാതിയില്ല. ആ നിലയ്ക്കു കോടതിയലക്ഷ്യം കാട്ടിയെന്ന ആക്ഷേപവുമില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന നിലയിലാണു കേസിൽ കക്ഷി ചേർത്തത്. ഇപ്പോൾ സസ്പെൻഷനിലാണെന്നും ഹർജിയിൽ ജിഷ്ണു വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.