ആംബുലൻസിനു മാർഗതടസം : കാറുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Friday, October 20, 2017 12:59 PM IST
കൊച്ചി: അത്യാസന്ന നിലയിലായ കൈക്കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞ ആംബുലൻസിനു മാർഗതടസം സൃഷ്ടിച്ച കാറുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫീസിനു സമീപം പൈനാടത്തുവീട്ടിൽ നിർമൽ ജോസി(27)ന്‍റെ ലൈസൻസാണ് ആലുവ ജോയിന്‍റ് ആർടി ഒ. പി. അയ്യപ്പൻ സസ്പെൻഡ് ചെയ്തത്. മൂന്നു മാസമാണു സസ്പെൻഷൻ. ഈ കാലയളവിൽ വാഹനം ഓടിക്കുന്നതു വിലക്കിയിട്ടുണ്ട്.

ഇന്നലെ ഹിയറിംഗിനായി ആലുവ ജോയിന്‍റ് ആർടിഒയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയപ്പോൾ നിർമൽ കുറ്റം ഏറ്റുപറഞ്ഞു മാപ്പപേക്ഷ നൽകിയെങ്കിലും ശിക്ഷാ നടപടിയിൽ നിന്ന് ഒഴിവാക്കിയില്ല. അലക്ഷ്യമായി വണ്ടി ഓടിച്ചതും അനധികൃത ഓവർടേക്കിംഗും ആംബുലൻസിനു മാർഗതടസം സൃഷ്ടിച്ചതുമാണു ജോയിന്‍റ് ആർടിഒ ചുമത്തിയ കുറ്റം. ഇടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകദിന ക്ലാസിൽ പങ്കെടുക്കുകയും വേണം. മൂന്നു മാസത്തിനു ശേഷം അപേക്ഷയോടൊപ്പം ക്ലാസിൽ പങ്കെടുത്തതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്ന് ജോയിന്‍റ് ആർടിഒ പറഞ്ഞു.


ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി പെരുന്പാവൂരിലെ ആശുപത്രിയിൽനിന്നു കളമശേരി മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്നു ആംബുലൻസ്. എഎം റോഡിൽ ചുണങ്ങംവേലി ഭാഗത്തുവച്ച് ആംബുലൻസിനെ മറികടന്ന് നിർമൽ ഓടിച്ചിരുന്ന കെഎൽ-17 എൽ 202 ഫോർഡ് എക്കോസ്പോർട് കാർ മറ്റു വാഹനങ്ങൾക്കിടയിലൂടെ അമിതവേഗത്തിൽ പാഞ്ഞു. പിന്നാലെ വന്ന ആംബുലൻസ് സൈറണ്‍ മുഴക്കിയും നിർത്താതെ ഹോണടിച്ചും അടിയന്തരാവശ്യം അറിയിച്ചെങ്കിലും വാഹനം മാറ്റിക്കൊടുത്തില്ല.

ആംബുലൻസിലുണ്ടായിരുന്നയാൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ എടത്തല പോലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേ ത്തുടർന്ന് എസ്ഐ പി.ജെ. നോബിളിന്‍റെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിലെടുത്തു നിർമൽ ജോസിനെ അറസ്റ്റ്ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.