മാനഭംഗശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ബിഹാറുകാരന് ജീവപര്യന്തം
Friday, October 20, 2017 12:00 PM IST
പത്തനംതിട്ട: ജാർഖണ്ഡ് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും. ബിഹാർ മുസാഫർ സ്വദേശി ജൂൻജുൻ കുമാറിനെ (35)യാണ് പത്തനംതിട്ട ഒന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ.ഹരികുമാർ ശിക്ഷിച്ചത്.

2012 മാർച്ച് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. മരിച്ച പെണ്‍കുട്ടിയുടെ സഹോദരീഭർത്താവിനൊപ്പം ജോലിക്ക് വന്നതാണ് ജൂൻജുൻകുമാർ. സഹോദരിക്കും അവരുടെ ഭർത്താവിനുമൊപ്പം കുന്പനാട്ട് വാടകയ്ക്കു താമസിക്കുകയായിരുന്നു മരിച്ച പെണ്‍കുട്ടി. ഗർഭിണിയായിരുന്ന സഹോദരിയെ പരിചരിക്കാനാണ് പെണ്‍കുട്ടിയെ കൊണ്ടു വന്നത്. സഹോദരിയും ഭർത്താവും ആശുപത്രിയിൽ പോയപ്പോൾ വീടിന്‍റെ ചുമതല ജുൻജൂൻ കുമാറിനെ ഏൽപ്പിച്ചു. ഈ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും എതിർത്തതിനെത്ത ുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.


കൊലപാതകത്തിനു ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പീഡനശ്രമത്തിന് മൂന്നുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ.ഹൻസലാഹ് മുഹമ്മദ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.