സോളാർ : തീരുമാനം തിരുത്തി
സോളാർ : തീരുമാനം തിരുത്തി
Thursday, October 19, 2017 12:34 PM IST
തിരുവനന്തപുരം: സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ പരിധി ലംഘിച്ചിട്ടുണ്ടോയെന്നും ഇത്തരം ശിപാർശകളിൽ തുടർനടപടികൾ സ്വീകരിക്കാനാകുമോ എന്നും അറിയുന്നതിനായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് അരിജിത്ത് പസായത്തിന്‍റെ നിയമോപദേശം തേടാൻ മന്ത്രിസഭാ തീരുമാനം. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്ന നവംബർ ഒമ്പതിന് മുമ്പു നിയമോപദേശം ലഭിക്കണമെന്ന അഭ്യർഥനയോടെയാണ് അദ്ദേഹത്തെ സമീപിക്കുക.

നിയമോപദേശം ലഭിക്കുന്നതുവരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള ഉത്തരവ് പുറത്തിറക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. സോളാർ കമ്മീഷൻ ശിപാർശയുടെയും തുടർനിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ കേസെടുക്കാനുള്ള കഴിഞ്ഞ മന്ത്രിസഭായോഗ നിർദേശമാണു നിയമത്തിലെ കുരുക്കുകൾ മൂലം മാറ്റിവയ്ക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചത്.

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നവംബർ ഒൻപതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.


സോളാർ കമ്മീഷൻ അന്വേഷണപരിധി ലംഘിച്ചെന്നു സോളാർ കേസിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രൻ അടക്കമുള്ളവർ സർക്കാരിനു നൽകിയ കത്തിൽ പരാതിപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സോളാർ ജുഡീഷൽ കമ്മീഷന്‍റെ അന്വേഷണ വിഷയങ്ങളിൽ നിയമസഭയിൽ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.

എന്നാൽ, കമ്മീഷൻ റിപ്പോർട്ടിൽ ആരോപണ ങ്ങളുമായി ബന്ധപ്പെട്ട ശിപാർശകളുമുണ്ട്. ഇവ അന്വേഷണ വിഷയങ്ങളിൽ പെട്ടതല്ല.

പരിധിക്കു പുറത്തുള്ള വിഷയങ്ങളിലെ അന്വേഷണ ശിപാർശകളിൽ നടപടി സ്വീകരിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്ന നിയമവകുപ്പിന്‍റെ ഉപദേശവും സർക്കാരിനെ കുരുക്കിലാക്കി.

ഉത്തരവ് പുറത്തിറക്കാനുള്ള നിയമ തടസങ്ങൾ ചീഫ് സെക്രട്ടറിയും അക്കമിട്ടു വിവരിച്ചിരുന്നു. തുടർന്നാണു കൂടുതൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.