സോളാർ: മന്ത്രിമാർ വിമർശിച്ചു
സോളാർ: മന്ത്രിമാർ വിമർശിച്ചു
Thursday, October 19, 2017 12:34 PM IST
തിരുവനന്തപുരം: സോളാർ ജുഡീഷൽ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ടു വീണ്ടും തീരുമാനം തിരുത്തി നിയമോപദേശം തേടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനു മന്ത്രിസഭയിൽ വിമർശനം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരേ ആരുമായും ആലോചിക്കാതെ അന്വേഷണം പ്രഖ്യാപിക്കുകയും അടുത്ത ആഴ്ചയിലെ മന്ത്രിസഭയിൽ തിരുത്തുകയും ചെയ്യുന്ന നടപടി സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കുമെന്ന് മന്ത്രി എ.കെ. ബാലൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.

മറ്റു ചില മന്ത്രിമാരും എ.കെ. ബാലന്‍റെ അഭിപ്രായത്തെ പിന്തുണച്ചു. ബലാത്സംഗം അടക്കമുള്ള കേസുകളിൽ പെടുത്തുമെന്നു പ്രഖ്യാപിച്ചശേഷം വീണ്ടും നിയമോപദേശം തേടിയ ശേഷമേ തുടർ നടപടി സ്വീകരിക്കുകയുള്ളുവെന്നു പറയുന്നതു നിയമപരമായും ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന അഭിപ്രായവും ഉയർന്നു.

ഏറെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ഇനിയെങ്കിലും തെറ്റു പറ്റാതെ നോക്കണമെന്നു മായിരുന്നുമാണ് ഇ. ചന്ദ്രശേഖരന്‍റെ അഭിപ്രായം. ചില ഘടകകക്ഷി മന്ത്രിമാരും ഈ നിലപാടിനെ പിന്തുണച്ചു.

അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണു സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ ചേർന്ന മന്ത്രിസഭ പരിഗണിച്ചത്. അതിനാൽ നിയമത്തിലെ കുരുക്കുകൾ അഴിക്കാൻ വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തെക്കുറിച്ച് പല മന്ത്രിമാരും അറിഞ്ഞിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം അവതരിപ്പിച്ചപ്പോഴാണു മന്ത്രിമാർ ഇക്കാര്യത്തിലുള്ള എതിരഭിപ്രായം പ്രകടിപ്പിച്ചത്.

കഴിഞ്ഞ മന്ത്രിസഭായോഗം സോളാർ റിപ്പോർട്ടിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു തുടരന്വേഷണം നടത്താൻ തീരുമാനിച്ചപ്പോൾ പല കോണുകളിൽ നിന്ന് ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള പരാതിക്കും ഇട നൽകാത്ത വിധത്തിലുള്ള നടപടി സ്വീകരിക്കാനാണു സർക്കാരിനു താത്പര്യം. പ്രത്യേക അന്വേഷണസംഘ ഉത്തരവു പുറത്തിറക്കുന്നതിലെ നിയമതടസം ചീഫ് സെക്രട്ടറി അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണ കമ്മീഷൻ ടേംസ് ഓഫ് റഫറൻസിന്‍റെ പരിധി ലംഘിച്ചെന്ന പരാതിയും ഉയർന്നിരുന്നു. തുടർന്ന് ഇക്കാര്യങ്ങളിലെല്ലാം സുപ്രീംകോടതി മുൻ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന അരിജിത്ത് പസായത്തിന്‍റെ നിയമോപദേശം തേടാൻ തീരുമാനിച്ചതായും നവംബർ ഒൻപതിനു നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു റിപ്പോർട്ട് സമർപ്പിക്കാമെന്നും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

പുതിയ നിയമോപദേശം തേടാനുള്ള തീരുമാനം മാധ്യമങ്ങളെ മുഖ്യമന്ത്രി നേരിട്ട് അറിയിക്കണമെന്നു മന്ത്രിമാർ നിർദേശിച്ചു. നേരിട്ട് അറിയിക്കാനില്ലെന്നും പത്രക്കുറിപ്പിലൂടെ അറിയിക്കാമെന്നും പിണറായി വിജയൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.