മദ്യലോബികളെ കൂട്ടുപിടിച്ചു സർക്കാർ മദ്യനയം അട്ടിമറിക്കുന്നു: ഡോ. സൂസപാക്യം
മദ്യലോബികളെ കൂട്ടുപിടിച്ചു സർക്കാർ  മദ്യനയം അട്ടിമറിക്കുന്നു: ഡോ. സൂസപാക്യം
Thursday, October 19, 2017 12:34 PM IST
തിരുവനന്തപുരം: മദ്യലോബികളെ കൂട്ടുപിടിച്ചു സർക്കാർ മദ്യനയം അട്ടിമറിക്കുകയാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. സർക്കാരിന്‍റെ ജനദ്രോഹ മദ്യനയത്തിനെതിരേ അമ്മമാർ നടത്തുന്ന പ്രചാരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിൽ നിന്നുള്ളതാണെങ്കിൽ പോലും പണം കാണുമ്പോൾ പലരുടേയും കണ്ണു മഞ്ഞളിക്കുന്നു. ഇതിനെതിരേ നിരവധി നേതൃസമരങ്ങൾ നടത്തിയെങ്കിലും ബന്ധപ്പെട്ടവരുമായി ചർച്ച നടത്താനോ മദ്യനയത്തിൽ മാറ്റം വരുത്താനോ തയാറാകാതെ തീർത്തും പരിഹാസപരമായ മനോഭാവമാണു സർക്കാർ കൈക്കൊണ്ടത്. ഈ സാഹചര്യത്തിലാണു മദ്യത്തിന്‍റെ തിക്തഫലങ്ങൾ അനുഭവിച്ചറിഞ്ഞ അമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപത്തു നിന്നു മദ്യശാലകളുടെ ദൂരപരിധി 200 മീറ്ററായി നിശ്ചയിച്ചതോടെ കേരളത്തിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ദൂരപരിധി 50 മീറ്ററായി കുറച്ചുകൊണ്ടു പുതിയ പരിധി നിലവിൽ വന്നതോടെ അകന്നുവെന്നു കരുതിയ പ്രശ്നങ്ങളെല്ലാം തിരികെ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ജാഥ കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ ഫ്ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുകൊണ്ടു ജനദ്രോഹനടപടികൾക്കു സർക്കാർ മുൻകൈ എടുക്കുന്നതു നിർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു. മദ്യ ഉപയോഗത്തിന്‍റെ ദോഷവശങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതു കൊണ്ടാണു ഇത്തരമൊരു പ്രതിഷേധത്തിനു മുൻകൈ എടുക്കുന്നതെന്ന് അമ്മമാർ പറഞ്ഞു.


ജാഥ ക്യാപ്റ്റൻ ലീലാമ്മ ടീച്ചർ, ജനറൽ കണ്‍വീനർ രുക്മിണി രാമകൃഷ്ണൻ എന്നിവരെ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഗാന്ധിത്തൊപ്പി അണിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിനു നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായിട്ടാണു കേരളത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചത്.

മലങ്കര കാത്തലിക് അസോസിയേഷൻ സ്പിരിച്വൽ ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, ടിഎസ്എസ് ഡയറക്ടർ ഫാ. ലെനിൻ രാജ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, എച്ച്. ഷഹീർ മൗലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 6.30നു ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ ശംഖുമുഖത്തു നിർവഹിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, അബ്ദുൾ സലാം മൗലവി, എഫ്. എം. ലാസർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.