ദിലീപ് ആശുപത്രിരേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നു സൂചന
Thursday, October 19, 2017 12:25 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനാക്കുറ്റത്തിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനെതിരേ പുതിയ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന.

നടി ആക്രമണത്തിന് ഇരയായ സമയത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് വരുത്തിതീർക്കാൻ ദിലീപ് വ്യാജരേഖ ചമച്ചതിനു പോലീസിനു തെളിവുകൾ ലഭിച്ചെന്നാണു വിവരം. എന്നാൽ, ദിലീപിന്‍റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ പോലീസിനു നൽകിയിരുന്നെന്നും വ്യാജരേഖകൾ നൽകിയിട്ടില്ലെന്നും ആലുവയിലെ സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെടുന്പോൾ പനിക്ക് ചികിത്സയിലായിരുന്നുവെന്നാണു ദിലീപ് മൊഴി നൽകിയിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കി. പക്ഷേ, ഇതെല്ലാം വ്യാജമാണെന്നും സംഭവസമയത്തു ദിലീപ് സിനിമാ ലൊക്കേഷനുകളിൽ എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. 14 മുതൽ 20 വരെ ചികിത്സയിലായിരുന്നുവെന്നുള്ള ആശുപത്രി രേഖകളാണ് ദിലീപ് നൽകിയിട്ടുള്ളത്.

എന്നാൽ, പോലീസ് നടത്തിയ പരിശോധനയിൽ കിടത്തി ചികിത്സയ്ക്കു ദിലീപ് അവിടെ പ്രവേശിക്കപ്പെട്ടിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതിനു ശേഷം നഴ്സുമാരെയും ഡോക്ടർമാരെയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് 20ന് അമ്മ എറണാകുളം ദർബാർ ഹാൾ മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിലീപ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതു താരത്തിനെതിരെയുള്ള നിർണായക തെളിവാണെന്നു അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.


ഇതിനിടെ, ദിലീപ് വ്യാജരേഖയുണ്ടാക്കി എന്ന റിപ്പോർട്ടിനെ തള്ളി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ രംഗത്തെത്തി. ദിലീപിനുവേണ്ടി താൻ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും ഈ ദിവസങ്ങളിൽ ദിലീപ് തന്‍റെ കീഴിൽ ചികിത്സ തേടിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പനിക്ക് എല്ലാ ദിവസവും രാവിലെ കുത്തിവയ്പും ട്രിപ്പും നൽകി ദിലീപ് മടങ്ങുകയായിരുന്നുവെന്നാണ് ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം. വിശ്രമിച്ചശേഷം ദിലീപ് വീട്ടിലേക്കു പോകും. വൈകുന്നേരം കുത്തിവയ്പിനു നഴ്സിനെ ദിലീപിന്‍റെ വീട്ടിലേക്ക് അയയ്ക്കും. കിടത്തി ചികിത്സ നടത്താത്തതിനാൽ ഒപി ടിക്കറ്റാണ് നൽകിയിട്ടുള്ളതെന്നും അവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.