ജിഎസ്ടിയിൽ ഉടക്കി മരാമത്ത് പണികൾ നിലയ്ക്കുന്നു
Wednesday, October 18, 2017 12:43 PM IST
തിരുവനന്തപുരം: ജിഎസ്ടിയിൽ ഉടക്കി സംസ്ഥാനത്തെ പൊതുമരാമത്ത് പണികൾ നിലയ്ക്കുന്നു. ഇന്നലെ കോർപറേഷന്‍റെ നിർമാണ ജോലികൾ ചെയ്യുന്ന കരാറുകാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് കരാറുകാരുമായി ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.

ജിഎസ്ടി നിലവിൽ വന്നതിലൂടെ കരാറുകാർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ചർച്ചയിൽ കഴിഞ്ഞില്ല. ഇതാണ് ചർച്ച പരാജയപ്പെടാൻ ഇടയാക്കിയത്. ഈവർഷം ജൂണിനു മുമ്പുള്ള പണികളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അത്രയും പണികൾക്ക് നാലു ശതമാനമാണ് നികുതി. അതിനുശേഷമുള്ള പണികൾക്ക് 14 ശതമാനം വരെ നികുതി കരാറുകാർ അടയ്ക്കണം. ഇതിലേക്കായി പത്തുശതമാനത്തോളം തുക കണ്ടെത്താനാകില്ലെന്നാണ് കരാറുകാരുടെ വാദം.


ജിഎസ്ടി നിലവിൽ വന്നശേഷമുള്ള നിർമാണങ്ങൾ 1,500 കോടിയോളം രൂപയുടേതുണ്ട്. ഇത്രയും നിർമാണ പ്രവൃത്തികളിലെ നഷ്ടം പരിശോധിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

കരാറെടുത്തിട്ടും ജിഎസ്ടിയുടെ തർക്കത്തിന്‍റെ പേരിൽ നിർമാണം ആരംഭിക്കാത്ത 40 പേർക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ഡിജിപിക്ക് കത്തു നൽകിയിട്ടുണ്ട്.

കരാറുകാരുടെ വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജിഎസ്ടി ആസ്ഥാനത്ത് നവംബർ ഏഴിന് കരാറുകാർ ധർണ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.