യാത്രക്കാരെ വലച്ച് ട്രെയിനുകളുടെ വൈകിയോട്ടം
യാത്രക്കാരെ വലച്ച്  ട്രെയിനുകളുടെ വൈകിയോട്ടം
Monday, October 16, 2017 12:18 PM IST
തിരുവനന്തപുരം: യാത്രക്കാരെ വലച്ച് ട്രെയിനുകളുടെ വൈകിയോട്ടം പതിവാകുന്നു. ഷൊർണൂർ, മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണു മണിക്കൂറുകൾ വൈകിയോടുന്നത്.

യാത്രക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്ന ട്രെയിനുകൾ മണിക്കൂറുകൾ വൈകാൻ തുടങ്ങിയതോടെ സ്ഥിരം യാത്രക്കാരുൾപ്പെടെ എല്ലാവരും ദുരിതത്തിലായിരിക്കുകയാണ്. ഓഫീസുകളിലെത്തേണ്ടവരും വിദ്യാർഥികളുമാണ് സമയത്തിനെത്താൻ കഴിയാതെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ, അറ്റകുറ്റപ്പണി ഇല്ലാത്ത ദിവസങ്ങളിലും ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ഡിവിഷനു കീഴിൽ കോട്ടയം, എറണാകുളം, ഷൊർണൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതി വരെ തുടരുമെന്നാണു റെയിൽവേ അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി പ്രവൃത്തികൾ തീരുമാനിക്കുന്നുണ്ടെങ്കിലും ഇതിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ റെയിൽവേയ്ക്കു കഴിയുന്നില്ലെന്നാണ് ആരോപണം.

രാത്രി 8.40 ന് കോഴിക്കോട്ട് എത്തേണ്ട എറണാകുളം-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, രാത്രി പത്തിനു കോഴിക്കോട് എത്തേണ്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകൾ കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാത്രി പന്ത്രണ്ടിനു ശേഷമാണ് ഇവിടെയെത്തുന്നത്. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, നാഗർകോവിൽ-മംഗലാപുരം എക്സ്പ്രസ്, നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ്, മലബാർ, മാവേലി, മംഗലാപുരം എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര വണ്ടികൾ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനു മുൻപു തന്നെ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ഇപ്പോൾ വൈകിയോടുന്ന സമയം ഇരട്ടിയായെന്നു മാത്രം.

തിരുവനന്തപുരത്തുനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് 9.50 നാണ് എറണാകുളത്ത് എത്തേണ്ടത്. എന്നാൽ, ഈ ട്രെയിൻ കൃത്യസമയം പാലിച്ചിട്ട് ഏറെ നാളുകളായി. അഞ്ചിന് പുറപ്പെടേണ്ട ട്രെയിൻ രണ്ടും മൂന്നും മണിക്കൂർ വൈകിയാണ് ഓടുന്നത്. വഴിയിൽ പിടിച്ചിടുന്നതു മൂലമുണ്ടാകുന്ന ദുരിതങ്ങൾ വേറെയെന്നും യാത്രക്കാർ പറയുന്നു.


ഉദ്യോഗസ്ഥരും വിദ്യാർഥികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനാണി ത്. ഈ ട്രെയിനിനെ ആശ്രയിച്ച് എറണാകുളത്തു പഞ്ചിംഗ് സംവിധാനമുള്ള ഓഫീസുകളിലും ആശുപത്രികളിലും മറ്റും ജോലിക്കെത്തുന്നവർക്കു വൈകുന്നതിന്‍റെ പേരിൽ പകുതി ദിവസം അവധിയാകുന്നതും മേലധികാരികളിൽനിന്നു ശകാരം കേൾക്കേണ്ടി വരുന്നതും പതിവായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കറുകുറ്റിയിൽ അപകടമുണ്ടായതിനു ശേഷമാണ് ട്രെയിൻ വൈകിയോടൽ പതിവായത്. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയൊരു സംശയം തോന്നിയാൽപോലും പാളം ബലപ്പെടുത്തണമെന്നാണ് ജീവനക്കാർ റിപ്പോർട്ട് നൽകുന്നത്. പാളിച്ചകളുണ്ടായാൽ ചുമതലക്കാരായ ഓഫീസർമാർ നടപടി നേരിടേണ്ടിവരുമെന്ന് ഉന്നത അധികൃതർ വ്യക്തമാക്കിയതോടെയാണിത്.

പലയിടത്തും പിടിച്ചിടുന്നതിനു പുറമേ ഒട്ടേറെ സ്ഥലങ്ങളിൽ വേഗനിയന്ത്രണവുമുണ്ട്. ട്രെയിനിന്‍റെ സമയം നിശ്ചയിക്കുമ്പോൾ പാളത്തിലെ അപ്രതീക്ഷിത തകരാറുകൾക്കും ട്രാഫിക്കിനുമൊക്കെ അധികസമയം നീക്കിവയ്ക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ഇതൊന്നും പാലിക്കാതെ തോന്നിയതു പോലെ ട്രെയിനുകൾ പിടിച്ചിടുകയാണെന്നാണു പരാതി.

ട്രെയിനുകളുടെ വൈകിയോട്ടം ഓപ്പറേറ്റിംഗ് വിഭാഗത്തിന്‍റെ ഗുരുതരവീഴ്ചയെത്തുടർന്നാണെന്ന ആരോപണവും ശക്തമാണ്. കൃത്യസമയത്ത് ഓടിയെത്തുന്ന ട്രെയിനുകളെ വഴിയിൽ പിടിച്ചിടുകയും വൈകിയെത്തുന്നവയെ കയറ്റിവിടുകയും ചെയ്യുന്ന സമീപനമാണ് ഓപ്പറേറ്റിംഗ് വിഭാഗത്തിന്‍റേത്. ഇതോടെ സമയം പാലിക്കുന്ന ട്രെയിനുകളും വൈകുന്നു. മുൻകൂട്ടി ക്രോസിംഗ് നിശ്ചയിച്ചിരിക്കുന്ന നോമിറ്റേഡ് ക്രോസിംഗ് സ്റ്റേഷനുകൾ ഡിവിഷനിൽ ആവശ്യത്തിലേറെയുണ്ട്. എന്നാൽ, ട്രെയിൻ എത്ര വൈകിയാലും സാരമില്ല മുൻകൂട്ടി നിശ്ചയിച്ച സ്റ്റേഷനിലേ ക്രോസിംഗ് നടത്തൂവെന്ന ചിലരുടെ വാശിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ട്രെയിനുകൾക്കു കോച്ചുകൾ നൽകാനില്ലാത്തതും തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലെ ട്രെയിൻ ഗതാഗതത്തെ താളംതെറ്റിക്കുന്നതായി ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.