മണി നിരവധി കൊലക്കേസുകളിലെ പ്രതിയെന്നു പോലീസ്
മണി നിരവധി കൊലക്കേസുകളിലെ പ്രതിയെന്നു പോലീസ്
Sunday, October 15, 2017 12:32 PM IST
മൂന്നാർ: മൂന്നാറിലെ എല്ലപ്പെട്ടി എസ്റ്റേറ്റിൽ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്നു കരുതുന്ന തിരുനൽവേലി സ്വദേശി മണി നിരവധി കൊലക്കേസുകളിൽ പ്രതിയാണെന്നു പോലീസ്. തമിഴ്നാട്ടിൽ 15 ഓളം കേസുകളാണ് ഇയാൾക്കെതിരേയുള്ളത്. ഇതിൽ എട്ടു കൊലപാതക കേസുകളുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ തന്നെയായിരിക്കണം കൊലപാതകത്തിനു പിന്നിലെന്നാണു പോലീസിന്‍റെ ഉറച്ച നിഗമനം. ഇയാളുമായി അടുപ്പം പുലർത്തിയിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെന്തിൽ, വിമൽ, ചെല്ലദുരൈ, രമേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരുന്നത്.

സംഭവത്തിനു ശേഷം മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെ സെന്തിലിനെ വിളിച്ചിരുന്നതായും ഈ ഫോണിലൂടെ ചെല്ലദുരൈയോടു കൊലപാതകത്തെക്കുറിച്ചു പറഞ്ഞിരുന്നതായും മൊഴിയുണ്ട്.
തമിഴ്നാട് തിരുനൽവേലിയിൽ സ്ഥിരം താമസക്കാരനായ മണിയെന്ന ഇയാൾ ജനിച്ചതും വളർന്നതും എല്ലപ്പെട്ടി എസ്റ്റേറ്റിലാണ്. തമിഴ്നാട്ടിൽ പണത്തിനായി ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്ന ഇയാളെ തിരക്കി ഏഴു മാസംമുന്പ് തമിഴ്നാട് പോലീസ് എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തിയിരുന്നു. വീട്ടിൽ ഒളിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ചില ബന്ധുക്കളുടെ സഹായത്തോടെ പോലീസിന്‍റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എസ്റ്റേറ്റിൽ ചാരായം വില്പന നടത്തുന്ന ചെല്ലദുരൈയാണ് മണിയെ രക്ഷപ്പെടാൻ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.


കഴിഞ്ഞ ദിവസം മണിയുടെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അച്ഛന്‍റെ പതിനാറാം അടിയന്തിര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെല്ലദുരൈ ഇയാളെ ക്ഷണിച്ചുവരുത്തുകയായിരുന്നത്രേ. രാത്രിയോടെ വീട്ടിലെത്തിയ മണിയും ചെല്ലദുരൈയും മണിക്കൂറുകളോളം എസ്റ്റേറ്റിലുണ്ടായിരുന്നതായി തൊഴിലാളികൾ പറയുന്നു. ശനിയാഴ്ച രാത്രിയോടെ എസ്റ്റേറ്റിൽ നിന്ന് അകന്ന ബന്ധുക്കൾ‌കൂടിയായ പീറ്ററിന്‍റെയും ശരവണിന്‍റെയും ഓട്ടോയിൽ തമിഴ്നാട്ടിലേക്കു പുറപ്പെടുകയായിരുന്നു. പ്രതി ബോഡിമെട്ടിനു സമീപത്തെ മണപ്പെട്ടിയെന്ന സ്ഥലത്തുവച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.