ഒപ്പിടാനെത്തിയ കോണ്‍ഗ്രസ് നേതാവിനെ പോലീസ് തടഞ്ഞുവച്ചു; സംഘർഷം, അറസ്റ്റ് റദ്ദാക്കി
Friday, September 22, 2017 12:13 PM IST
തൊടുപുഴ: സ്റ്റേഷൻ വളപ്പിൽ സിഐയുടെ കൃത്യനിർവഹണം തടഞ്ഞെന്ന പേരിൽ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാൻ തടഞ്ഞുവച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ ഇടപെടലിൽ അറസ്റ്റ് റദ്ദാക്കി.

തൊടുപുഴ പോലീസ് സ്റ്റേഷനാണ് ഇന്നലെ നാടകീയരംഗങ്ങൾക്കു വേദിയായത്. ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിർദേശമനുസരിച്ചു കെപിസിസി നിർവാഹക സമിതിയംഗം സി.പി. മാത്യു പോലീസ് സ്റ്റേഷനിൽ ഒപ്പിടുന്നുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഒപ്പിടാനെത്തിയ മാത്യുവും സിഐ എൻ.ജി. ശ്രീമോനുമായി കൊന്പുകോർത്തു. ഇതേത്തുടർന്നു സിഐയുടെ നിർദേശപ്രകാരം എസ്ഐ വി.സി. വിഷ്ണുകുമാർ മാത്യുവിനെതിരേ കേസെടുത്തു. സ്റ്റേഷൻ വളപ്പിൽ സിഐയെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന സിഐയുടെ പരാതിയിലായിരുന്നു ജാമ്യമില്ലാ കേസ്.

ഇന്നലെ രാവിലെ പത്തിനു സ്റ്റേഷനിൽ വീണ്ടും ഒപ്പിടാനെത്തിയ സി.പി. മാത്യുവിനെ ആ കേസിന്‍റെ പേരിൽ അറസ്റ്റ് ചെയ്തതായി എസ്ഐ വിഷ്ണുകുമാർ അറിയിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ തടിച്ചുകൂടി. സംഭവം കൈവിട്ടു പോകുമെന്ന സ്ഥിതിയായതോടെ എസ്ഐ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം അറസ്റ്റ് റദ്ദാക്കി കേസ് ഡിവൈഎസ്പിക്കു കൈമാറി. തുടർന്നു കോണ്‍ഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കോണ്‍ഗ്രസ് തൊടുപുഴയിൽ നടത്തിയ ഹർത്താലിൽ അനിഷ്ട സംഭവങ്ങളുണ്ടായതുമായി ബന്ധപ്പെട്ടാണ് സി.പി. മാത്യുവിനും ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കുമെതിരേ കേസുള്ളത്. ഈ കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം നൽകിയപ്പോഴാണ് പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ നിർദേശിച്ചത്.


കോടതി നിർദേശപ്രകാരം കോണ്‍ഗ്രസ് കരിങ്കുന്നം മണ്ഡലം പ്രസിഡന്‍റ് തോമസുകുട്ടി കുര്യൻ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ലിജോ മഞ്ഞപ്പള്ളി എന്നിവർക്കൊപ്പമാണു സി.പി.മാത്യു എത്തിയത്. ഒപ്പിട്ട ശേഷം തോമസുകുട്ടി കുര്യന്‍റെ കാറിൽ മടങ്ങാൻ തുടങ്ങുന്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. സിഐ വാഹനത്തിനടുത്തെത്തി നോക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി.

സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരുടെയും സന്ദർശകരുടെയും സാന്നിധ്യത്തിലായിരുന്നു വാക്കേറ്റം. പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാൻ പോലും അനുവദിക്കാതെ കള്ളക്കേസ് എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നടപടി ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.