കൊച്ചി മെട്രോ രണ്ടാംഘട്ട പാത: ഉദ്ഘാടനം മൂന്നിന്
കൊച്ചി മെട്രോ രണ്ടാംഘട്ട പാത:  ഉദ്ഘാടനം മൂന്നിന്
Thursday, September 21, 2017 12:09 PM IST
കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റർ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിംഗ് തീയതി സംബന്ധിച്ചു സ്ഥിരീകരണമായി. അന്തിമഘട്ട പരിശോധനകൾക്കായി 25ന് എത്തുന്ന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) റിപ്പോർട്ട് അനുകൂലമായാൽ ഉദ്ഘാടനം ഒക്ടോബർ മൂന്നിനു നടക്കുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചു.

എറണാകുളം ടൗണ്‍ഹാളിൽ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിലെ ചടങ്ങുപോലെ അത്ര കേങ്കേമമായിരിക്കില്ലെങ്കിലും മോടി കുറയ്ക്കാതെ ചെലവ് കുറച്ചുള്ള ഉദ്ഘാടനത്തിനാണു നീക്കം.


നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെ 13.4 കിലോമീറ്റർ ദൂരത്തിലാണു കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. മഹാരാജാസ് വരെയാകുന്നതോടെ 18 കിലോമീറ്ററാകും.

ഒക്ടോബർ ഏഴിന് കൊച്ചിയിൽ ആരംഭിക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പിനു മുൻപായി രണ്ടാം ഘട്ട പാത പൂർത്തിയാക്കാനായി കുറേമാസങ്ങളിലായി രാവും പകലും ഊർജിതമായ നിർമാണ പ്രവൃത്തികളാണ് നടന്നുവരുന്നത്.

അഞ്ചു സ്റ്റേഷനുകൾ വരുന്ന കലൂർ സ്റ്റേഡിയം മുതൽ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. അതു 200 മീറ്റർ പുറകിലുള്ള പാലാരിവട്ടം മുതലാണെങ്കിൽ 30 രൂപയാകും. ആലുവയിൽനിന്നു കയറുന്ന ആൾക്കു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലിറങ്ങാൻ 50 രൂപ നൽകേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.