ദിലീപിന്‍റെ ജാമ്യാപേക്ഷ നാലാംവട്ടവും തള്ളി
ദിലീപിന്‍റെ ജാമ്യാപേക്ഷ  നാലാംവട്ടവും തള്ളി
Monday, September 18, 2017 12:39 PM IST
കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി.

രണ്ടാം തവണയാണു മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തേ രണ്ടുതവ‍ണ ഹൈക്കോടതിയും അപേക്ഷ തള്ളിയിരുന്നു. നാലാംവട്ടവും കോടതി ജാമ്യാപേക്ഷ തള്ളിയതോടെ താരത്തിന്‍റെ ജയിൽവാസം ഇനിയും നീളും. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ഇതിനകം ജയിലിൽ 70 ദിവസം പിന്നിട്ടു.

കേസന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ താരത്തിനു ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ പരിഗണിക്കേണ്ട ഘട്ടമല്ലിതെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണു കോടതി ജാമ്യം നിഷേധിച്ചത്.
ദിലീപിനെതിരേ ചുമത്തിയിരിക്കുന്നതു ഗുരുതര കുറ്റങ്ങളാണെന്നു കോടതി നിരീക്ഷിച്ചു. 20 വർഷമോ ആജീവനാന്തമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ മാത്രമേ സ്വാഭാവിക ജാമ്യത്തിന് അർഹതയുള്ളൂവെന്നും വിധിയിൽ വ്യക്തമാക്കുന്നു.

പത്തു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാൽ 60 ദിവസം റിമാൻഡ് കാലാവധി കഴിഞ്ഞ ദിലീപിനു സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. കൃത്യത്തിൽ പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനിൽക്കില്ലെന്ന വാദം ശരിയല്ലെന്നു പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഗൂഢാലോചന നടത്തിയതു കുറ്റം ചെയ്തതിനു തുല്യമായ ശിക്ഷ ലഭിക്കാവുന്ന കേസാണെന്നും ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഡയറി അടക്കമുള്ളവയും പ്രോസിക്യൂഷൻ സമർപ്പിച്ചു. ദിലീപ് പുറത്തുപോയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു.


വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നു ദിലിപീന്‍റെ അഭിഭാഷകൻ ബി. രാമൻ പിള്ള പറഞ്ഞു. അങ്കമാലി കോടതിയുടെ വിധി പകർപ്പ് ലഭിച്ചശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതിയെ ഇതേ ആവശ്യവുമായി വീണ്ടും സമീപിക്കാൻ സാധ്യത കുറവാണെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.