കാവ്യാ മാധവൻ ഇപ്പോൾ പ്രതിയല്ലെന്നു പ്രോസിക്യൂഷൻ
കാവ്യാ മാധവൻ ഇപ്പോൾ  പ്രതിയല്ലെന്നു പ്രോസിക്യൂഷൻ
Monday, September 18, 2017 12:39 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഇപ്പോൾ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് കേസിൽ കാവ്യക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം നൽകാൻ നിർദേശിച്ച് ഹൈക്കോടതി ഹർജി ഈ മാസം 25 ലേക്ക് മാറ്റി.

കാവ്യ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം സംബന്ധിച്ച് കോടതിയിൽ അറിയിച്ചത്. കാവ്യ മാധവൻ കേസിൽ സാക്ഷിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇവരെ ചോദ്യം ചെയ്തിരുന്നെന്നും ഈ ഘട്ടത്തിൽ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.


ദിലീപിനെ കേസിൽ കുടുക്കിയതുപോലെ തന്നെയും പോലീസ് കേസിൽ പ്രതിയാക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ കാക്കനാട്ടെ സഹോദരന്‍റെ വസ്ത്രശാലയിലും മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്നും കാവ്യയുടെ ഹർജിയിൽ പറയുന്നുണ്ട്. ഹർജി പിന്നീട് ഹൈക്കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.