ദിലീപിന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി
ദിലീപിന്‍റെ ജാമ്യാപേക്ഷ  വിധി പറയാനായി മാറ്റി
Wednesday, August 23, 2017 12:24 PM IST
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷ സിംഗിൾബെഞ്ച് വിധി പറയാനായി മാറ്റി. ദിലീപിന് സംഭവത്തിൽ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഇന്നലെ മുദ്രവച്ച കവറിൽ സമർപ്പിച്ചു. ഇരുഭാഗത്തിന്‍റയും വാദം പൂർത്തിയായ സാഹചര്യത്തിലാണ് ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിയത്.

ഹർജി പരിഗണിക്കവേ രാഷ്‌ട്രീയ, പോലീസ് സ്വാധീനങ്ങളുള്ള കിംഗ് ലയറാണു (രാജ നുണയൻ) ദിലീപെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ ബോധിപ്പിച്ചു. ദിലീപ് അഭിനയിച്ച ഒരു ചിത്രത്തിന്‍റെ പേരാണ് കിംഗ് ലയർ. പൾസർ സുനിയുമായി ഒരിക്കലും നേരിട്ട് ബന്ധപ്പെടാതെയാണ് ദിലീപ് കൃത്യം ആസൂത്രണം ചെയ്തത്. സൂത്രശാലിയായ ദിലീപ് മികച്ച ക്രിമിനലിനെയാണ് കൃത്യം നിർവഹിക്കാൻ തെരഞ്ഞെടുത്തത്.

കാക്കനാട് സബ് ജയിലിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ഈ കേസിൽ ഒരു സാക്ഷിയാണ്. ജയിലിൽ സുനിയെ അനീഷ് ഫോണ്‍ ചെയ്യാൻ സഹായിച്ചിരുന്നു. അനീഷിന്‍റെ ഫോണിൽ ദിലീപിനോടു പണം ആവശ്യപ്പെട്ടുള്ള ശബ്ദരേഖ റെക്കോർഡ് ചെയ്തിരുന്നു. ഇത് കാവ്യയുടെ പേരിൽ കാക്കനാട്ടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തി കൈമാറൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടിയെ ആക്രമിക്കാൻ ദിലീപാണ് ഏൽപിച്ചതെന്നു സുനി അനീഷിനോടു പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.


പൾസർ സുനിയെ തനിക്കു പരിചയമില്ലെന്ന ദിലീപിന്‍റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവറായി സുനി ജോലി നോക്കിയിട്ടുണ്ട്. കാവ്യയുടെ മുൻ ഡ്രൈവർ മനു, താനാണ് സുനിയെ ഡ്രൈവറായി അറേഞ്ച് ചെയ്തു നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു ശരിവയ്ക്കുന്ന പൾസർ സുനിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ബൈക്കിലാണ് സുനി വെണ്ണലയിലെ കാവ്യയുടെ വീട്ടിൽ ജോലിക്ക് എത്തിയത്. അവിടെവച്ച് കാവ്യയുടെ ഫോണിൽ ദിലീപിനെ വിളിച്ചിരുന്നു. ഈ ഘട്ടത്തിൽ പണത്തിന് ആവശ്യം വന്നപ്പോൾ കാവ്യയുടെ അമ്മയാണ് 25,000 രൂപ നൽകിയതെന്നും പൾസർ മൊഴി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.