മദ്യശാല: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞു
മദ്യശാല: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞു
Tuesday, August 22, 2017 12:42 PM IST
തിരുവനന്തപുരം: മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തി രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. ഇതു സംബന്ധിച്ചിറക്കിയ ഓർഡിനൻസിന് പകരമായാണു ബിൽ കൊണ്ടുവന്നത്.

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽനിന്നു രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയതിനാൽ പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണു ബിൽ പാസാക്കിയത്.

തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന്‍റെ അഭാവത്തിൽ മന്ത്രി എ.കെ. ബാലനാണു ബില്ലുകൾ അവതരിപ്പിച്ചത്. മദ്യശാലകൾക്ക് അനുമതി നൽകുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും എക്സൈസ് വകുപ്പിനും ഉള്ളതിനാൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നതെന്നു മന്ത്രി പറഞ്ഞു.

ഇപ്പോൾ വരുത്തിയിരിക്കുന്ന ഭേദഗതിയിലൂടെ പഞ്ചായത്തിന്‍റെയോ മുനിസിപ്പാലിറ്റിയുടെയോ അധികാരങ്ങൾ ഒന്നും കവർന്നെടുക്കുന്നില്ല. അബ്കാരിഷോപ്പുകളുടെ നിയന്ത്രണം ഭരണഘടനാപരമായി തദ്ദേശസ്ഥാപനങ്ങൾക്കു നൽകേണ്ട ഒന്നല്ല. ഇപ്രകാരമുള്ള നിയന്ത്രണം നൽകുക വഴി സംസ്ഥാനത്ത് ഉടനീളം ഏകീകൃതമായ ഒരു മദ്യനയം നടപ്പിലാക്കാൻ തടസം നേരിട്ടു. അബ്കാരി ഷോപ്പുകളെ നിയന്ത്രിക്കാൻ ശക്തമായ ഒരു നിയമം നിലവിലുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങളെ അതിന്‍റെ അധികാരം ഏൽപ്പിക്കുന്നത് ഇരട്ട നിയന്ത്രണമാണുണ്ടാക്കുന്നത്. അതുവഴി ഏകീകൃത അബ്കാരി നയം നടപ്പിലാക്കാൻ കഴിയാതെ വന്നു. ഇതു തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. മദ്യവർജനമാണു സർക്കാരിന്‍റെ നയം.


ആത്യന്തികമായി മദ്യനിരോധനം തന്നെയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പുകാലത്ത് പ്രകടന പത്രികയിലൂടെ ജനങ്ങളോടു പറഞ്ഞതും അതുതന്നെയാണ്. ജനവിധിയും ഈ നയത്തിന് അനുകൂലമായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മദ്യഷാപ്പുകളുടെ എണ്ണം വർധിച്ചിട്ടില്ല. വിദേശമദ്യ ഷോപ്പുകളും കള്ളു ഷോപ്പുകളും അടക്കം 1,659 മദ്യശാലകൾ കുറയുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഞ്ഞളാംകുഴി അലി, അനിൽ അക്കര, പി. ഉബൈദുള്ള, കെ.എസ്. ശബരീനാഥൻ എന്നിവർ ബില്ലിൽ വിയോജനക്കുറിപ്പെഴുതി. കെ.ഡി. പ്രസേനൻ, കെ. ദാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.