പ്രവാസി ക്ഷേമനിധി പെൻഷൻ 2000 രൂപയാക്കും: മുഖ്യമന്ത്രി
പ്രവാസി ക്ഷേമനിധി പെൻഷൻ 2000 രൂപയാക്കും: മുഖ്യമന്ത്രി
Tuesday, August 22, 2017 12:05 PM IST
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെൻഷൻ 2000 രൂപയായി വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. പ്രവാസി കേരളീയ ക്ഷേമനിധിയിൽ പ്രവാസി കേരളീയർ (വിദേശം) വിഭാഗത്തിൽ 1.31 ലക്ഷം പേരും മുൻ പ്രവാസി കേരളീയൻ (വിദേശം) വിഭാഗത്തിൽ 46047 പേരും അംഗങ്ങളായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്കു നിയമനം നൽകുന്നതിനു നിശ്ചയിച്ചിട്ടുള്ള കുടുംബവാർഷികവരുമാനപരിധി വർധിപ്പിക്കുന്നതു സർക്കാരിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യനിർമിതം

വയനാട് ജില്ല നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ പലതും മനുഷ്യ നിർമിതമാണെന്നാണു പൊതുവെയുള്ള വിലയിരുത്തലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ദുരന്ത ലഘൂകരണത്തിനും പാരിസ്ഥിതിക പരിപാലനത്തിനും ചില ഉൗർജിത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സി.കെ. ശശീന്ദ്രന്‍റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വ്യാഴവട്ടമായി വയനാട്ടിൽ കാലവർഷവും തുലാവർഷവും ദുർബലമാണ്. ഈ വർഷം ഇതുവരെയുള്ള കണക്കു പ്രകാരം കാലവർഷത്തിൽ ലഭിക്കേണ്ട മഴയുടെ 41 ശതമാനം മാത്രമാണു ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായിട്ടാണു മഴ ലഭ്യത കുറയുന്നതെന്നും താപനിലയിൽ വ്യത്യാസം വരുന്നതെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാർഷിക വിളകളുടെ ഉൽപാദനക്ഷമതയെയും വിള രീതികളെയുമെല്ലാം ഇതു ബാധിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ദുരന്ത സാധ്യതാ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളിൽ പാറഖനനം പൂർണമായും നിരോധിക്കുകയും ചെയ്തു. നെൽ വയലുകൾ തരം മാറ്റപ്പെടുന്നതും പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. മാനുഷികമായ ഇടപെടലുകൾ വയനാട് ജില്ലയുടെ സവിശേഷ ഭൂപ്രകൃതിയെ സാരമായി ബാധിക്കുന്നുണ്ടെന്നതും നിസ്തർക്കമാണ്.

പരിസ്ഥിതിക്കു കോട്ടംതട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വയനാടൻ പ്രകൃതിയെ ഏതു രീതിയിൽ ബാധിക്കുമെന്നതു വിലയിരുത്തപ്പെടേണ്ടതും അതിന്‍റെ അടിസ്ഥാനത്തിൽ പരിഹാര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കാർബണ്‍ ന്യൂട്രൽ വയനാട് പ്രോജക്ടിന് രൂപം നൽകിയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിൽ ഇതിനു തുടക്കമായി. ജില്ലയിൽ ഹരിതകേരളം മിഷന്‍റെ പ്രവർത്തനവും കൂടുതൽ ശക്തമാക്കും.

കാർഷിക സർവകലാശാല ഇതുസംബന്ധിച്ചു ചില പഠനങ്ങൾ നടത്തിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പഠിക്കുവാനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിനും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകളും പഠനങ്ങളും നടത്താൻ കഴിയും. വയനാട്ടിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തുന്നതിനും അതിന്‍റെ അടിസ്ഥാനത്തിൽ ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ ഉൗർജിത ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണത്തിനു മുമ്പു കർഷക പെൻഷൻ കൊടുക്കും

ഓണത്തിനു മുൻപു കർഷക പെൻഷൻ കുടിശിക ഉൾപ്പെടെ കൊടുത്തു തീർക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. കർഷക പെൻഷൻ കുടിശിക അടച്ചു തീർക്കാൻ 253 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കർഷക ക്ഷേമ ബോർഡ് ഈ വർഷം തന്നെ രൂപീകരിക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ കർഷക ക്ഷേമ ബോർഡ് രൂപീകരണ ബിൽ അവതരിപ്പിക്കുമെന്നും ഡോ. എൻ. ജയരാജിന്‍റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ പുതിയ കാർഷിക നയം ആവിഷ്കരിക്കും. കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുന്ന കാർഷിക നയമാകും ആവിഷ്കരിക്കുക. ഒരു തരത്തിലുള്ള കർഷക ദ്രോഹ നയങ്ങളും നടപ്പാക്കില്ലെന്നും മന്ത്രി അറിയിച്ചു.


ഭാഗവതിന്‍റെ പതാക ഉയർത്തലിൽ സിപിഎം- ബിജെപി തർക്കം

പാലക്കാട് കർണകിയമ്മൻ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയതിനെച്ചൊല്ലി നിയമസഭയിൽ ബിജെപി അംഗം ഒ. രാജഗോപാലും സിപിഎം അംഗങ്ങളും തമ്മിൽ തർക്കം. ഇതുസംബന്ധിച്ചു ഒ. രാജഗോപാൽ സബ്മിഷൻ അവതരിപ്പിക്കവേയാണ് സിപിഎം അംഗങ്ങൾ എതിർ നിലപാടുമായി രംഗത്തെത്തിയത്.

പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയതിൽ തെറ്റില്ലെന്നു രാജഗോപാൽ പറഞ്ഞു. പൊതു പ്രവർത്തകർക്കു ദേശീയ പതാക ഉയർത്താൻ സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ തന്നെ നിർദേശമുണ്ടെന്നും രാജഗോപാൽ പറഞ്ഞു. ഇതിനിടയിൽ സിപിഎമ്മിലെ എം. സ്വരാജ് അടക്കമുള്ളവർ എഴുന്നേറ്റു ബഹളമുണ്ടാക്കി. ആർഎസ്എസ് മേധാവിയുടെ കാര്യം പറയുമ്പോൾ സിപിഎം അസഹിഷ്ണുക്കളാകുകയാണെന്നു രാജഗോപാലും തിരിച്ചടിച്ചു. മോഹൻ ഭാഗവത് പതാക ഉയർത്തുന്നതു മുഖ്യമന്ത്രിയുടെ ഓഫീസിലെ അജ്ഞാതൻ തടയാൻ ശ്രമിച്ചതായി രാജഗോപാലും ആരോപിച്ചു.

തുടർന്നു പ്രസംഗിച്ച വിദ്യാഭ്യാസ മന്ത്രി സ്കൂൾ അധികൃതർക്കു നിർദേശം നൽകുന്നതിൽ കാലതാമസം നേരിട്ടിട്ടില്ലെന്നു മറുപടിയായി അറിയിച്ചു. 14നു രാത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ കളക്ടറും ഇതു സംബന്ധിച്ച നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി പരിരക്ഷ

മോട്ടോർ തൊഴിലാളി മേഖലയിലെ എല്ലാ തൊഴിലാളികൾക്കും ക്ഷേമനിധി പരിരക്ഷ ലഭ്യമാക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.


20,156 തൊഴിലാളികളാണ് ആദ്യം ക്ഷേമനിധിയിൽ അംഗങ്ങളായുണ്ടായിരുന്നത്. ക്ഷേമനിധിയിൽ ചില ഭേദഗതികൾ വരുത്തി പരിഷ്കരിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു. ബിൽ പാസാക്കി പരിഷ്കരിക്കുമ്പോൾ എല്ലാ തൊഴിലാളികൾക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും. തൊഴിലാളി സംഘടനകളുമായി ഇതേക്കുറിച്ചു ചർച്ച നടത്തുമെന്നും കെ.ബാബുവിന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.

കഞ്ചിക്കോട് ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡിന്‍റെ 2016-17ലെ ഓഡിറ്റ് ചെയ്ത വാർഷിക കണക്കിന്‍റെ അടിസ്ഥാനത്തിൽ ആസ്തി ബാധ്യത റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി എ.സി.മൊയ്തീൻ നിയമസഭയെ അറിയിച്ചു. ബാധ്യതകളെല്ലാം ഒഴിവാക്കി വിലകൂടാതെ യൂണിറ്റ് ഏറ്റെടുക്കാമെന്ന കേരള സർക്കാരിന്‍റെ നിർദേശം കേന്ദ്രത്തിന് സ്വീകാര്യമല്ലെന്നും വി.എസ്.അച്യുതാനന്ദന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ആസ്തി-ബാധ്യതാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉന്നതാധികാര സമിതി നിർദേശിച്ചിരുന്ന ആസ്തിയിലെ കുറവും ബാധ്യതയിലെ വർധനയും 2016-17ലെ വാർഷിക കണക്കിലുൾപ്പെടുത്താമെന്നും എന്നാൽ തുടർച്ചയായ രണ്ടു ശമ്പള പരിഷ്കരണത്തിലൂടെ തൊഴിലാളികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്‍റെ തീർപ്പിനു വിധേയമായി പരിഹരിക്കാമെന്നുമാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി അറിയിച്ചു.

75,482 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ഉൾപ്പെടെ 75,482 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തുവെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയിട്ടുണ്ട്.

മുൻഗണനാപട്ടിക തുടർച്ചയായ പുനരവലോകനത്തിനു വിധേയമാണ്. മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി 6.12 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനം മാർച്ചോടു കൂടി നടപ്പാക്കും. മാവേലി സ്റ്റോറില്ലാത്ത 30 പഞ്ചായത്തുകളിൽ ഈ വർഷം ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് അരിയുടെ ക്ഷാമം സംസ്ഥാനത്തുണ്ടാകില്ല. ആവശ്യത്തിനു സ്റ്റോക്കുണ്ട്. ഉത്സവകാല വിപണി ഇടപെടലിന്‍റെ ഭാഗമായി ജില്ലാ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. താലൂക്ക്തല ഫെയറുകളും പ്രത്യേക ഓണച്ചന്തകളും ആരംഭിക്കും. സപ്ലൈകോ വിൽപനശാലകളോട് അനുബന്ധിച്ച് ഓണം മിനി ഫെയറുകളും വിൽപനശാലകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ സ്പെഷൽ മിനിഫെയറുകളും നടത്തും. ഓണ്‍ലൈൻ വിൽപ്പന സപ്ലൈകോയിൽ നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി പി. തിലോത്തമൻ അറിയിച്ചു.


കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത നീട്ടുന്നതു പരിഗണിക്കും

കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ബേക്കൽ വരെ നീട്ടുന്നതു സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2020-ൽ പദ്ധതി പൂർത്തിയാക്കും. ഇതിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്.

ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വർക്കല തുരങ്കങ്ങൾ വികസിപ്പിക്കുന്നതിനു കൊങ്കണ്‍ റെയിൽവേ വിദഗ്ധർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. കോവളം മുതൽ കൊല്ലം വരെയുള്ള സംസ്ഥാന ജലപാത പൂർണമായും ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി പാർവതീപുത്തനാറിന്‍റെ വികസനം ലക്ഷ്യമാക്കി 80 കോടിയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൾട്ടിലെവൽ മാർക്കറ്റിംഗ്: ചൂഷണം തടയാൻ നിരീക്ഷണ സംവിധാനം

സംസ്ഥാനത്തെ മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉപഭോക്തൃ ചൂഷണം, തൊഴിൽ ചൂഷണം എന്നിവ അവസാനിപ്പിക്കുന്നതിനായി മാർഗരേഖ തയാറാക്കുന്നതിനും നിരീക്ഷണ സംവിധാനം രൂപീകരിക്കുന്നതിനുമുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എസ്. ശർമയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ രംഗത്തെ മാർഗരേഖ തയാറാക്കുന്നതിനും നിരീക്ഷണ അധികാര സംവിധാനം രൂപീകരിക്കുന്നതിനുമായി പൊതുവിതരണ ഡയറക്ടർ നോഡൽ ഓഫീസറും പൊതുവിതരണ ഡയറക്ടറേറ്റിലെ ലോ ഓഫീസർ കണ്‍വീനറുമായി ധനകാര്യം, നികുതി, ആഭ്യന്തരം, വ്യവസായം, നിയമം എന്നീ വകുപ്പുകളിലെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്ന സ്ഥാപനത്തിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.

മാർഗരേഖയും നിരീക്ഷണ അധികാര സംവിധാനവും നിലവിൽ വന്നെങ്കിൽ മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ചു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.


റീസർവേയിലെ പാകപ്പിഴകൾ പരിശോധിക്കും

ഭൂമിയുടെ റീസർവേയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പാകപ്പിഴകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തോട്ടംഭൂമി മുറിച്ചുവിറ്റു വീടുകൾ നിർമിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഇതിൽ എന്തു നടപടി സ്വീകരിക്കാൻ കഴിയുമെന്നു പരിശോധനയ്ക്കു ശേഷം തീരുമാനം എടുക്കുമെന്നും പി.സി. ജോർജിന്‍റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.

തോട്ടംഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥയില്ല. തോട്ടംഭൂമി മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചാൽ അത്രയും സ്ഥലം മിച്ചഭൂമിയിയായി ഏറ്റെടുക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.